'എന്നെക്കുറിച്ച് കവിതയെഴുതാത്തതെന്താ സാബ്?'
എന്ന്
അവൻ ചോദിച്ചു തുടങ്ങിയിട്ട്
കുറെ നാളായി.
'അല്ല ഓനെ കുറിച്ച് കവിതയെഴുതാൻ മാത്രം
എന്താണുള്ളത്..?'
എന്ന് ഞാനും..!
ജീവിതമെന്ന തെരുവ്
തകരഷീറ്റ് മേഞ്ഞ ചായ്പ്പുകൾ
ചെളി നിറഞ്ഞ ഗലികൾ...!
നഗരത്തിലേക്ക് നീളുന്ന നിരത്തിന്റെയോരത്ത്
അവൻ ഒരു ചമാർ ആയിരിക്കണം..
അല്ലെങ്കിൽ ധോബി
അതുമല്ലെങ്കിൽ ഇളനീർക്കച്ചവടക്കാരൻ..
ചായ്പ്പിൽ കുറെ ജീവിതങ്ങൾ
ഒറ്റജാലകത്തിന്റെ വെളിച്ചവാതിൽ തുറക്കുന്നതും കാത്ത്...
നിന്നെ കുറിച്ച് കവിതയെഴുത്യാൽ
എന്റെ കവിത നിറച്ചു ധർമസങ്കടങ്ങളുടെ പൂക്കൾ വിരിയുമെന്ന് അവനോടു ഞാൻ പറഞ്ഞുകൊണ്ടിരുന്നു......
കവിതയൊരു ജഡ്ക യാന്നോ എന്നവനും..
ചേരിയിൽ നിന്ന് രാവിലെ വലിച്ചുരുട്ടി കൊണ്ടുപോയി
നഗരത്തിലെ മാന്യൻമാരെ പേറി രാത്രി വരെ വിയർപ്പിന്റെ കിതപ്പുള്ള ചുമച്ചുവടുകൾ വെക്കുന്ന റിക്ഷക്കാരനായിരുന്നു അവൻ...
വലിക്കാനല്ലാതെ, ചവിട്ടാനല്ലാതെ
അതിൽ കേറി സഞ്ചാരിയാവാൻ അവന്റെ സങ്കടങ്ങൾക്കാവില്ലല്ലോ??
ഭാങ്ങ് കുടിച്ചു കുടിച്ചു വീണു കിടന്ന
അന്തിപ്പാടികളിൽ അവന്റെ
പാട്ടുകൾ ലഹരിയുടെ നിറം തേച്ചു പടർന്നു;
ചിട്ടി ആയിഹെ..... വതൻസെ.. ചിട്ടി ആയിഹെ...
'നാച്ഘറിൽ' നിന്ന് ചിലങ്കകളുടെ വശ്യതാളങ്ങൾ ഇരുട്ടിലേക്ക് പ്രലോഭനങ്ങളുടെ സ്വരക്ഷണങ്ങൾ
മുഴക്കുമ്പോൾ പോക്കറ്റിൽ അവശേഷിച്ച അവസാന ചില്ലറയും
പെയ്തൊഴിയും..
പതിരാവ്
വീട്ടിലേക്കെത്തുന്ന നേരം
അരപ്പട്ടിണിയുടെ ദൈന്യതയിൽ പക്ഷെ,
പ്രതീക്ഷയുടെ നിലാവ് പരയ്ക്കുന്ന
മുഖങ്ങളെ അവഗണിച്ചു കീറിപ്പറിഞ്ഞ തന്റെ കമ്പിളിയുടെ ഇല്ലാച്ചൂടിലേക്ക് രക്ഷപ്പെടുമ്പോൾ
ഇന്നും ഒന്നും കൊണ്ടുവന്നില്ലേ എന്ന് അങ്കലാപ്പോടെ വിലപിക്കാൻ
അവന്റെ ഭാര്യ മറക്കുന്നില്ല.
ദേഷ്യത്തോടെ മുരണ്ട് എന്നെ പഠിപ്പിക്കാൻ നീയായോടീ ...*മോളെ എന്ന് അവളുടെ നഭിക്കിട്ടു ചവിട്ടാൻ അവനും..
നേരം വെളുക്കുമ്പോൾ
'എന്നെ കുറിച്ച് കവിതയെഴുതാത്തതെന്തേ സാബ്?'
എന്ന്
അവൻ ചോദിച്ചു തുടങ്ങും...
നിന്നെ കുറിച്ച് കവിതയെഴുതാൻ
എന്താണുള്ളത് എന്ന് ഞാനും..!
....
ജീവിതമെന്ന കവിത
എഴുതിയാൽ വായിക്കാൻ കൊള്ളില്ല,
പലപ്പോഴും.....!!
എന്ന്
അവൻ ചോദിച്ചു തുടങ്ങിയിട്ട്
കുറെ നാളായി.
'അല്ല ഓനെ കുറിച്ച് കവിതയെഴുതാൻ മാത്രം
എന്താണുള്ളത്..?'
എന്ന് ഞാനും..!
ജീവിതമെന്ന തെരുവ്
തകരഷീറ്റ് മേഞ്ഞ ചായ്പ്പുകൾ
ചെളി നിറഞ്ഞ ഗലികൾ...!
നഗരത്തിലേക്ക് നീളുന്ന നിരത്തിന്റെയോരത്ത്
അവൻ ഒരു ചമാർ ആയിരിക്കണം..
അല്ലെങ്കിൽ ധോബി
അതുമല്ലെങ്കിൽ ഇളനീർക്കച്ചവടക്കാരൻ..
ചായ്പ്പിൽ കുറെ ജീവിതങ്ങൾ
ഒറ്റജാലകത്തിന്റെ വെളിച്ചവാതിൽ തുറക്കുന്നതും കാത്ത്...
നിന്നെ കുറിച്ച് കവിതയെഴുത്യാൽ
എന്റെ കവിത നിറച്ചു ധർമസങ്കടങ്ങളുടെ പൂക്കൾ വിരിയുമെന്ന് അവനോടു ഞാൻ പറഞ്ഞുകൊണ്ടിരുന്നു......
കവിതയൊരു ജഡ്ക യാന്നോ എന്നവനും..
ചേരിയിൽ നിന്ന് രാവിലെ വലിച്ചുരുട്ടി കൊണ്ടുപോയി
നഗരത്തിലെ മാന്യൻമാരെ പേറി രാത്രി വരെ വിയർപ്പിന്റെ കിതപ്പുള്ള ചുമച്ചുവടുകൾ വെക്കുന്ന റിക്ഷക്കാരനായിരുന്നു അവൻ...
വലിക്കാനല്ലാതെ, ചവിട്ടാനല്ലാതെ
അതിൽ കേറി സഞ്ചാരിയാവാൻ അവന്റെ സങ്കടങ്ങൾക്കാവില്ലല്ലോ??
ഭാങ്ങ് കുടിച്ചു കുടിച്ചു വീണു കിടന്ന
അന്തിപ്പാടികളിൽ അവന്റെ
പാട്ടുകൾ ലഹരിയുടെ നിറം തേച്ചു പടർന്നു;
ചിട്ടി ആയിഹെ..... വതൻസെ.. ചിട്ടി ആയിഹെ...
'നാച്ഘറിൽ' നിന്ന് ചിലങ്കകളുടെ വശ്യതാളങ്ങൾ ഇരുട്ടിലേക്ക് പ്രലോഭനങ്ങളുടെ സ്വരക്ഷണങ്ങൾ
മുഴക്കുമ്പോൾ പോക്കറ്റിൽ അവശേഷിച്ച അവസാന ചില്ലറയും
പെയ്തൊഴിയും..
പതിരാവ്
വീട്ടിലേക്കെത്തുന്ന നേരം
അരപ്പട്ടിണിയുടെ ദൈന്യതയിൽ പക്ഷെ,
പ്രതീക്ഷയുടെ നിലാവ് പരയ്ക്കുന്ന
മുഖങ്ങളെ അവഗണിച്ചു കീറിപ്പറിഞ്ഞ തന്റെ കമ്പിളിയുടെ ഇല്ലാച്ചൂടിലേക്ക് രക്ഷപ്പെടുമ്പോൾ
ഇന്നും ഒന്നും കൊണ്ടുവന്നില്ലേ എന്ന് അങ്കലാപ്പോടെ വിലപിക്കാൻ
അവന്റെ ഭാര്യ മറക്കുന്നില്ല.
ദേഷ്യത്തോടെ മുരണ്ട് എന്നെ പഠിപ്പിക്കാൻ നീയായോടീ ...*മോളെ എന്ന് അവളുടെ നഭിക്കിട്ടു ചവിട്ടാൻ അവനും..
നേരം വെളുക്കുമ്പോൾ
'എന്നെ കുറിച്ച് കവിതയെഴുതാത്തതെന്തേ സാബ്?'
എന്ന്
അവൻ ചോദിച്ചു തുടങ്ങും...
നിന്നെ കുറിച്ച് കവിതയെഴുതാൻ
എന്താണുള്ളത് എന്ന് ഞാനും..!
....
ജീവിതമെന്ന കവിത
എഴുതിയാൽ വായിക്കാൻ കൊള്ളില്ല,
പലപ്പോഴും.....!!