tag:blogger.com,1999:blog-31264443376873249792024-02-19T17:12:02.222-08:00പ്രവാസിക്കവിതകള്ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.comBlogger173125tag:blogger.com,1999:blog-3126444337687324979.post-86799696681093870482019-07-17T13:11:00.002-07:002019-07-17T13:11:14.640-07:00......... <div dir="ltr" style="text-align: left;" trbidi="on">
മണൽക്കടലിൽ<br />
ഉതിർന്നു വീണ<br />
ഓർമ്മത്തിരകൾ കൊണ്ടു<br />
വരച്ചു തീരുന്ന ജീവിതം.. <br />
പ്രവാസമതിന്റെ<br />
നഗ്ന സൂചികളാൽ<br />
മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നു..<br />
സ്വാതന്ത്ര്യം നഷ്ടപ്പെട്ട<br />
മൺതുറുങ്കിൽ<br />
മൗനം കൊണ്ടു<br />
തുരുമ്പിച്ചു പോയ<br />
കാലങ്ങൾ..<br />
വിതുമ്പലിന്റെ ചെകിളയണിഞ്ഞു<br />
സ്വപ്നങ്ങൾ;<br />
നിദ്രയില്ലാതടാകങ്ങളിലെ<br />
മീനുകളായി..<br />
നിശ്ശബ്ദമായ ഹൃദയം കൊണ്ടു<br />
നിശകളെ തൊടുന്നു..!<br />
അതിനേക്കാൾ<br />
വിക്ഷുബ്ധമായ<br />
സ്മൃതികൾ കൊണ്ടു<br />
നിന്നെയും....!!<br />
<br />
ഇരുളിൽ നിന്ന്<br />
അടർന്നു വീണ<br />
കിനാവിൽ<br />
കറുത്ത നിറമുള്ള<br />
നിലാവ് പരക്കുന്നു..<br />
ചിറകു മുളക്കുന്ന നിനവ്<br />
നിന്നിലേക്കുള്ള<br />
വിമാനമാകുന്നു..<br />
<br />
അകലങ്ങൾ<br />
നമുക്കിടയിലെ<br />
അടുപ്പമാണ്<br />
<br />
വേർപിരിഞ്ഞു പോയ<br />
രണ്ടു കാലങ്ങൾക്കിടയിൽ<br />
ഒരു സാഗരം വിതുമ്പുന്നു..<br />
<br />
ശൂന്യമായ<br />
ആകാശം പോലെ<br />
ജീവിതമതിന്റെ<br />
മൂകലിപികൾ കൊണ്ടു<br />
വരഞ്ഞുതീരുന്നു..<br />
<br />
ചെവി മുറിഞ്ഞു പോയ<br />
വാൻഗോഗിനെ<br />
സൂര്യകാന്തി തിരയുന്ന പോൽ<br />
പ്രണയം<br />
നമുക്കിടയിലെ<br />
താഴ്വരയിൽ<br />
പരസ്പരം തേടുന്നു...<br />
<br />
മരിക്കുന്ന മുൻപേ<br />
ഒരു നിമിഷമെങ്കിലും<br />
ജീവിക്കണമെന്ന്<br />
തമ്മിൽ കൊതിക്കുന്നു...<br />
<br />
എന്നിട്ടും<br />
മണൽക്കാറ്റിൽ<br />
നമുക്ക് നമ്മെ നഷ്ടപ്പെടുന്നു<br />
<br />
മരുഭൂമി<br />
നമുക്കിടയിലെ<br />
മതിലാവുന്നു. <br />
<br />
നാം നമ്മുടെ മരീചികയാവുന്ന അത്രക്ക്..<br />
😪😪😪</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com1tag:blogger.com,1999:blog-3126444337687324979.post-63187109738910065062019-05-31T15:41:00.003-07:002019-05-31T15:41:48.908-07:00◽◾◽◾◽◾<div dir="ltr" style="text-align: left;" trbidi="on">
മരങ്ങളായ മരങ്ങളൊക്കെ<br />
മൗനം പുരണ്ട കാറ്റിൻ തലോടലിൽ<br />
നിശ്ചലമായ രാത്രി..<br />
ആകാശമൊരു മുസല്ലയായി;<br />
നക്ഷത്രങ്ങളായ നക്ഷത്രങ്ങളൊക്കെ<br />
സുജൂദ് ചെയ്യുന്നു.<br />
നിലാവിന്റെ നിസ്കാരക്കുപ്പായമിട്ട് നദികൾ.. <br />
തിരകളുടെ തസ്ബീഹ് മണികളെണ്ണുന്ന കടൽ..<br />
<br />
ഇരുപത്തേഴാം രാവ്<br />
<br />
മണ്ണിലും വിണ്ണിലും മാലാഖമാർ നിറയുന്നു<br />
അനുഗ്രഹത്തിന്റെ ഊദ് മരങ്ങൾ<br />
മുളച്ചു പൊന്തുന്നു..<br />
നന്മയുടെ കുന്തിരിക്കം പുകയുന്നു...<br />
പള്ളിമിനാരങ്ങൾ മക്കയെന്ന മരുപ്പച്ചയിലെ<br />
ഈന്തപ്പനകളാകുന്നു..<br />
<br />
വ്രതശുദ്ധിയുടെ മൗനം നുകർന്ന<br />
ഈ കാറ്റിന് സുബർക്കത്തിന്റെ മണം..<br />
നിശ്ശബ്ദമായ ഈ രാത്രിയിൽ<br />
നരകത്തിന്റെ വാതിലടയുന്നു..<br />
<br />
ഇരുപത്തേഴാം രാവ്.. <br />
<br />
ഉറങ്ങാതെ പ്രാർത്ഥനാനിരതരായി<br />
അടിമകളുടമയെ സ്മരിച്ചു കൊണ്ടിരിക്കുന്നു<br />
ഉയിരുകൾ കൊണ്ട് കഅബം ത്വവാഫ് ചെയ്യുന്നു..<br />
ഉടലുകൾ കൊണ്ട് ഇല്ലാത്തവന്റെ അവകാശമാം<br />
ഫിത്റ് സക്കാത്തിൻ കിഴികൾ നിറക്കുന്നു...<br />
<br />
ഇരുപത്തേഴാം രാവ്<br />
<br />
ഖബറായ ഖബറിലൊക്കെ കാരുണ്യത്തിന്റെ<br />
വെള്ളിവെളിച്ചം തൂകുന്നു<br />
ജിന്നുകളും ഇൻസുകളും പ്രതീക്ഷയുടെ സ്വിറാത്ത് പാലത്തിലൂടെ കടന്നു പോകുന്നു..<br />
പ്രപഞ്ചമാകെ വസന്തകാലത്തിന്റെ<br />
മലർനിണങ്ങൾ കലരുന്നു...<br />
<br />
ഇരുപത്തേഴാം രാവ്<br />
<br />
സർവ്വചരാചരങ്ങളും റബ്ബിലേക്ക് തിരിയുന്നു<br />
അർഷിലേക്ക് നീളുന്ന നൻമ പ്രയാണങ്ങൾ<br />
ഒരൊറ്റ രാത്രിയെ ആയിരം രാത്രികൾ കൊണ്ട്<br />
പൊതിഞ്ഞെടുക്കുന്ന വ്രതപൂർണ്ണിമ<br />
<br />
🔹🔸🔹🔸</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com1tag:blogger.com,1999:blog-3126444337687324979.post-54125436132935846732019-05-24T11:36:00.001-07:002019-05-24T11:36:17.445-07:00ഒപ്പാരി<div dir="ltr" style="text-align: left;" trbidi="on">
<br />
♦♦♦<br />
<br />
ഉസിലംപട്ടിയിൽ<br />
ഒരുച്ചക്ക്<br />
മരിച്ചുപോയ<br />
മുരുകന്റെ<br />
പായിൽ പൊതിഞ്ഞ<br />
മൃതദേഹം<br />
ഒപ്പാരിപ്പാട്ടുകാരെ<br />
കാത്തുകിടന്നു.<br />
<br />
വെയിൽ ചുട്ടു പൊള്ളിച്ച<br />
നാട്ടുവഴിയിൽ<br />
കൊഴിഞ്ഞുകിടന്ന<br />
ജമന്തിപ്പൂവുകൾ;<br />
കരഞ്ഞു പാടാനൊരു<br />
കിളിയേയും..!<br />
<br />
മുരുഗച്ചാമി<br />
പൂക്കച്ചവടക്കാരനായിരുന്നു.<br />
ബേഗല്ലൂരിലെ<br />
പൂന്തോട്ടങ്ങളിൽ നിന്ന്<br />
മല്ലിയും ജമന്തിയും<br />
മുല്ലയും ലില്ലിയും<br />
ചറബറ, ഓർക്കിഡും<br />
കടലു കടന്നു പോകാനുള്ള<br />
ടെച്ച് റോസും<br />
അവനെത്തേടി<br />
എന്നുമെത്തും.. <br />
<br />
ചെടികളിൽ നിന്ന്<br />
ഇറുത്തെടുത്ത്<br />
വിൽക്കപ്പെടാനുള്ള<br />
കണ്ണീർക്കണങ്ങളാണോരോ<br />
പൂവുമെന്നവൻ<br />
പയ്യാരം പറയും.<br />
വസന്തത്തിന് മുൻപേ<br />
ഹേമന്തമണിയുന്ന<br />
പൂവാടികളെക്കുറിച്ച്<br />
വിലപിക്കും..<br />
<br />
എന്നിട്ടും മുരുഗൻ<br />
പൂക്കച്ചവടക്കാരനായിരുന്നു...<br />
മരിച്ചു തുടങ്ങിയ<br />
കോശങ്ങളും കൊണ്ട്<br />
ജീവിച്ചിരിക്കാൻ<br />
പെടാപ്പാട് പാടുന്ന<br />
ചിന്നമ്മാളെന്ന ഭാര്യക്ക് വേണ്ടി<br />
കാസരോഗത്തിന്റെ<br />
ചുമക്കലാപങ്ങളിൽ<br />
ശബ്ദക്കടലായി മാറിയ<br />
അപ്പാക്ക് വേണ്ടി..<br />
അടുക്കളച്ചായ്പിൽ<br />
ഏഴുജന്മങ്ങളുടെ<br />
കണ്ണീരു പാറ്റുന്ന<br />
അമ്മാക്കു വേണ്ടി..<br />
പറക്കമുറ്റാത്ത രണ്ട്<br />
കുഞ്ഞുപൂമ്പാറ്റകൾക്ക് വേണ്ടി<br />
അവൻ പൂക്കച്ചവടക്കാരനായി..<br />
<br />
മുരുഗച്ചാമിക്ക്<br />
കാഴ്ചയില്ലായിരുന്നു.<br />
നിറങ്ങളെ കുറിച്ച്<br />
അവനറിയില്ലായിരുന്നു.<br />
അവന്റെ കണ്ണുകൾ<br />
മണങ്ങളായിരുന്നു..<br />
അവന്റെ നോട്ടങ്ങൾ<br />
വിരലുകളായിരുന്നു.<br />
<br />
പൂമാർക്കറ്റിൽ<br />
മരിച്ചുകിടക്കുന്ന<br />
ആയിരമായിരം<br />
പൂവുകൾക്ക് വേണ്ടി<br />
അവൻ ഒപ്പാരി<br />
മൂളിക്കൊണ്ടിരുന്നു.. <br />
<br />
'രാസാത്തി ഉന്നൈ<br />
വാഴ്വിൽ നിനയ്ക്കും<br />
നേറ്റ്രോട് ഉന്നൈ<br />
വാഴ്വായ് ഇഴയ്ക്കും'<br />
<br />
'അമ്മാടി ആച്ചിയരേ<br />
എന്നെ പെത്ത സെൽവതിയേ<br />
ഏമാന്ക വരുപവനേ<br />
ഏമാത്തി നിന്ക കാപ്പവനേ..<br />
ഏത്താന്ക വരുപവനേ<br />
എത്തേട്ടി നിന്ക കാപ്പവനേ..'<br />
<br />
മുരുഗൻ മരിച്ചുപോയി<br />
മരിച്ചുപോയ<br />
പൂക്കൾ മുഴുവൻ<br />
അവനുവേണ്ടി കരഞ്ഞു..<br />
കരയാൻ മറന്നു പോയത്<br />
ഒപ്പാരിപ്പാട്ടുകാരായിരുന്നു..<br />
<br />
പെട്ടെന്നൊരു മഴ പെയ്തു<br />
ഇടിമിന്നലുണ്ടായി..<br />
മരിച്ചുകിടക്കുന്ന<br />
മുരുഗച്ചാമിക്ക് വേണ്ടി<br />
പ്രകൃതി ഒപ്പാരി പാടി<br />
<br />
▪▫▪▫▪▫▪</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com1tag:blogger.com,1999:blog-3126444337687324979.post-44637452895902275432019-05-16T12:53:00.001-07:002019-05-16T12:53:07.463-07:00🔽🔽🔽🔽🔽🔽<div dir="ltr" style="text-align: left;" trbidi="on">
സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത കെട്ടിടത്തിന്റെ നാലാം നിലയിലെ ബാൽക്കണി.. <br />
കാഴ്ച്ചയുടെ പുകച്ചുരുകൾക്കിടയിൽ നിന്ന്<br />
പലായനം ചെയ്യപ്പെടേണ്ട<br />
ഒറ്റച്ചിറകുള്ള പക്ഷിയുടെ ഗദ്ഗദം..<br />
(ഒറ്റപ്പെടലിന്റെ യാത്ര!) <br />
<br />
ഓർമ്മകളുടെ സെമിത്തേരിയിലെ<br />
മറവികളുടെ ശവക്കല്ലറ.. <br />
മൈലാഞ്ചിച്ചെടികളുടെ<br />
തണൽപ്പകുതികളിൽ നിന്ന്<br />
ജീവിതത്തിലേക്ക് തിരികെപ്പെയ്യുന്ന<br />
മൗനത്തിന്റെ മേഘങ്ങൾ.. <br />
<br />
ഹൃദയമതിന്റെ രുധിരശബ്ങ്ങളാൽ<br />
സംസാരിക്കുകയാണ്.. <br />
ഉൾക്കടലിന്റെ ജലലിപികളാൽ<br />
എഴുതിത്തേഞ്ഞു പോയൊരു<br />
ദ്വീപിലെ മണൽത്താളു പോലെ,<br />
അത്രക്കത്രക്ക്<br />
നഗ്നമായ ഉഷ്ണമാപിനിയിലെന്നവണ്ണം<br />
സിരാധമനികളിൽ<br />
എന്റെ ഭാഷയലിഞ്ഞുപോകുന്നു..<br />
.<br />
.<br />
.<br />
<br />
ബാൽക്കണിയിലെ വെള്ളമൊഴിക്കാൻ മറന്നുണങ്ങിയ റോസാച്ചട്ടിയിൽ<br />
ചകിരിനാരുകൊണ്ടു മേഞ്ഞ കൂട്ടിൽ<br />
തീമെത്ത വിരിക്കുന്നതിനു മുൻപേ<br />
പറന്നു പോകേണ്ട കിളിയാണ് ഞാനും.<br />
<br />
നൂറ്റിരണ്ടിലെ സഹേലി എന്നുപേരുള്ള<br />
റെന്റിപ്പെണ്ണിന്റെ തെറിവിളികളിൽ ചതഞ്ഞ<br />
സായന്തനത്തിൽ തന്നെ വേണമായിരുന്നു<br />
കെട്ടിടത്തിനാത്മഹത്യ ചെയ്യാൻ.. <br />
പനിപിടിച്ചാൽ പെനഡോളിന് പകരം<br />
ധ്യാനമിരിക്കുന്ന പെന്തക്കോസ്ത് പോളിന്റെ<br />
മുന്നൂറ്റിമൂന്നാമത്തെ മുറിയിൽ നിന്ന്<br />
തീ പിടിച്ചോടിത്തുടങ്ങിയതാണ്..<br />
.<br />
.<br />
.<br />
<br />
ഗ്രൌണ്ട് ഫ്ളോറിലെ നമ്പറില്ലാത്ത റൂമിൽ<br />
ഒരു കവി താമസിച്ചിരുന്നു<br />
അഗ്നിരഥമെന്ന തന്റെ നൂറാമത്തെ കാവ്യപ്രസവത്തിന്റെ തിരക്കിലായിരുന്നയാൾ..<br />
തീ പിടിച്ച കെട്ടിടം<br />
ബാൽക്കണി<br />
കിളിക്കൂട്<br />
പറക്കാൻ തുടങ്ങുന്ന കിളി<br />
മുടി രണ്ടായി പിന്നിയിട്ട പെൺകുട്ടി<br />
അകലെ വെയിലു പഴുത്ത ആകാശം.. <br />
<br />
പെട്ടെന്ന് ഞാനാ കവിതയിലെ<br />
പെണ്കുട്ടിയായി മാറി<br />
<br />
രണ്ടാനച്ഛന്റെ റാക്കു തേച്ച നിശ്വാസങ്ങൾ<br />
പിൻ കഴുത്തിൽ പാമ്പുകളെ പോലെ<br />
ഇഴയുന്നു.. <br />
'ബേൻഛൂത്!! ഇനിയും പഠിക്കാത്ത അസത്തെന്ന് അമ്മയുടെ നാഭിക്ക് ചവിട്ടുന്നു.<br />
നാലാം നിലയിലെ ചുമരു നരച്ച ഫ്ലാറ്റിന്റെ<br />
ബാൽക്കണിയിൽ തീ പിടിച്ച ഹൃദയത്തോടെ ഞാനിരിക്കുന്നു..<br />
.<br />
.<br />
.<br />
<br />
തീ പിടിക്കുന്നതിന് മുൻപ്<br />
നൂറ്റിയേഴാം മുറിയിൽ ഒരു കൊലപാതകം നടന്നു. <br />
കനത്ത നിതംബം കൊണ്ട് ആ തെരുവിലെ ആൺകണ്ണുകളെ മുഴുവൻ പണയപ്പെടുത്തിയ<br />
റോസ്മരിയ സോഫയിൽ ചത്തുമലച്ചുകിടന്നു.<br />
സദാ സംശയ രോഗിയും അവളേക്കാൾ<br />
പതിനാറീസ്റ്റർ കൂടുതൽ കണ്ടവനുമായ<br />
സിറിൽ ജോൺ എന്ന ഭർത്താവ്<br />
രക്തം പുരണ്ട കത്തിയുമായി മുറിയിൽ ഉലാത്തിക്കൊണ്ടിരുന്നു..<br />
<br />
ഇരുന്നൂറ്റിയൊന്നാം മുറിയിൽ<br />
വികാരത്തീപടർന്ന രണ്ടുടലുകൾ<br />
പരസ്പരം കത്തിക്കൊണ്ടിരുന്നു.. <br />
ഗ്രാമത്തിൽ നിന്ന് പ്രണയപൂർവ്വം നഗരത്തിലേക്ക് പലായനം ചെയ്തവർ..<br />
പരിചയപ്പെടാത്തതു കൊണ്ട് എക്സ്, വൈ എന്നിങ്ങനെ പേരിട്ട് നമുക്ക് വിളിക്കാം.. <br />
<br />
എന്റെ കയ്യിലെ കഠാരിയിൽ നിന്ന് ഇപ്പോഴും<br />
ചോരയിറ്റിവീഴുന്നു.<br />
ചുമരിലെ ആനക്കൊമ്പ് കൊണ്ട് മോടി പിടിപ്പിച്ച കണ്ണാടിയിലൂടെ സിറിൽ ജോൺ എന്ന ഞാൻ<br />
എന്നെ തുറിച്ചു നോക്കുകയാണ്. <br />
അടഞ്ഞുകിടന്ന ബാത്രൂമിനുള്ളിൽ<br />
അവളുടെ ജാരനൊളിച്ചിരിക്കുന്നുണ്ടെന്ന്<br />
ഞാൻ വിചാരിക്കുന്നു. <br />
ഇരുന്നൂറ്റിയൊന്നാം മുറിയിലേക്ക് തുറക്കുന്ന വാതിൽ<br />
എക്സ് എന്ന് പേരുള്ള ജാരൻ<br />
വൈ എന്ന് പേരുള്ള അല്ല റോസ് മരിയ എന്ന് പേരുള്ള എന്റെ ഭാര്യ.. <br />
<br />
മരിച്ചു കിടക്കുന്നത് ഞാനായിരുന്നു. <br />
ബാത്ടബ്ബിലേക്ക് രക്തമിറ്റിച്ച് കമിഴ്ന്ന്..! <br />
.<br />
.<br />
.<br />
<br />
തീ..<br />
ആത്മഹത്യ ചെയ്യുന്ന അതേ കെട്ടിടം<br />
അതേ ബാൽക്കണി<br />
അതേ കിളിക്കൂട്<br />
അതേ കിളി<br />
അതേ പെണ്കുട്ടി<br />
.<br />
.<br />
.<br />
<br />
താരതമ്യേന നിശ്ശബ്ദമായ<br />
മദ്ധ്യാഹ്നത്തിന് ശേഷം<br />
എല്ലായിടത്തേം പോലെ ശബ്ദക്കടലിരമ്പുന്ന<br />
പോക്കുവെയിൽത്തെരുവിലേക്ക്<br />
ജഡ്ക്കയിൽ വന്നിറങ്ങിയ<br />
ഒരാളെ കുറിച്ച് പറയാൻ മറന്നു പോയി. <br />
രണ്ടുവശത്തേക്കും മുടി പിന്നിയിട്ട<br />
പെൺകുട്ടിയെ വിലക്കു വാങ്ങാൻ വന്ന<br />
ഏജന്റായിരുന്നു അയാൾ. <br />
ചുവന്ന തെരുവിന്റെ ഇരുൾപ്പകലുകളിലേക്ക്<br />
മുറിച്ചെറിയപ്പെടുന്ന<br />
പനിനീർച്ചെടിയുടെ മുൾവേദനകൾ<br />
എന്നെപ്പൊതിയുന്നു.. <br />
.<br />
.<br />
.<br />
<br />
സ്വയം വെന്തു മരിച്ചുതുടങ്ങിയ<br />
എന്നെക്കുറിച്ചാണ് ഞാൻ പറയുന്നത്<br />
അതേ ബാൽക്കണിയിൽ<br />
തീക്ഷ്ണമായ ചിന്തകളും<br />
പൊള്ളിത്തുടങ്ങിയ ഉടലുമായി ഞാൻ..<br />
അഗ്നിച്ചിറകു മുളച്ച്, കെട്ടിടം ഒരു പക്ഷിയെപ്പോലെ പറന്നു തുടങ്ങുന്നു..<br />
വെയിൽ പഴുത്ത ആകാശത്തിലേക്ക്..!! <br />
<br />
▪▫▪▫▪▫▪</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com1tag:blogger.com,1999:blog-3126444337687324979.post-74854838398265423432019-05-11T17:05:00.003-07:002019-05-11T17:05:30.228-07:00........ <div dir="ltr" style="text-align: left;" trbidi="on">
ഉറക്കത്തിന്റെ വിമാനത്താവളത്തിൽ നിന്ന്<br />
സ്വപ്നത്തിന്റെ ഊബർടാക്സി പിടിച്ചാണ് നിന്നരികിലെത്തുക..<br />
കണ്ടുമുട്ടുന്ന നിമിഷം,<br />
നമുക്കിടയിലെ കൺദൂരങ്ങൾ<br />
ഏഴുജൻമങ്ങളിലെ മഴ കൊണ്ട് നിറയും.. <br />
ചുംബനം കൊണ്ട് ആയിരം രാത്രികൾ<br />
പെയ്തു തീരാവുന്ന അത്രയും<br />
പ്രണയലിപികൾ പരസ്പരമണിയും..<br />
<br />
നീയറിയുന്നില്ലേ..!!<br />
മൗനത്തിന്റെ ചിലന്തിവലയിൽ കുടുങ്ങിപ്പോയ<br />
നമ്മുടെ വർത്തമാനങ്ങൾ<br />
കടലുപോലെയിരമ്പുന്നത്..??<br />
<br />
ഉണർച്ചയിലെ ഓർമ്മപ്പുഴയിൽ<br />
നമ്മൾ നനഞ്ഞുകുതിരുന്ന പകൽ<br />
ആകാശദർപ്പണത്തിൽ പരസ്പരം കാണുന്ന<br />
സായന്തനങ്ങൾ..<br />
<br />
മറവികളുടെ ശ്മശാനത്തിലേക്ക്<br />
നടന്നുപോകുന്ന ഇലഞ്ഞിമരങ്ങൾ..<br />
നാമതിന്റെ തണലിൽ പകുത്ത<br />
ജൻമാന്തരങ്ങൾ..<br />
<br />
ഒരിക്കൽ<br />
പറഞ്ഞുതേഞ്ഞ വാക്കുടലുകളിൽ<br />
നമ്മുടെ പ്രണയം തപസ്സിരിക്കുന്നു..<br />
പതിനൊന്നു മാസം<br />
ഒച്ചിന്റെ പുറംതോടിനുള്ളിൽ ഉണക്കാനിട്ട്<br />
ഒരുമാസം പെയ്യുന്ന മേഘമാണെന്റെ രതി..<br />
<br />
ഗുൽമോഹറെന്നു പേരുമാറ്റി വിളിച്ച<br />
ഓർമ്മകളുടെ പൂക്കളാണിത്..<br />
നിന്റെ വിയർപ്പിന്റെ മണമുള്ള രാത്രികളിലേക്ക്<br />
തിരികെപ്പറക്കുന്ന ചിറകില്ലാപക്ഷികൾ..<br />
<br />
മരുഭൂമിയിൽ നിലാവിന്റെ<br />
മുസല്ല വിരിച്ച റമദാനിൽ<br />
നിന്റെ പ്രണയത്തിന്റെ ഈന്തപ്പഴങ്ങൾ<br />
നിറയുന്നു..<br />
<br />
ഒരു കടലിനപ്പുറമിപ്പുറം<br />
നമ്മളെപ്പകുത്ത വിരഹദൂരങ്ങൾ;<br />
മോശയുടെ വടിയാണെന്റെ കിനാവുകൾ..!<br />
<br />
ഹൃദയമതിന്റെ ആഴങ്ങൾ കൊണ്ട്<br />
സംസാരിക്കുന്നു.. <br />
ഋതുഭേദങ്ങൾ നിറം തേച്ച ജീവിതം<br />
നമ്മുടെ വിഷാദങ്ങളെത്തൊടുന്നു.. <br />
<br />
അതേ...<br />
നിശ്ശബ്ദമായ ഈ രാത്രികളിൽ<br />
നിദ്രയുടെ ലോഹപ്പക്ഷികൾക്ക് ചിറകു മുളയ്ക്കുന്നു..<br />
എന്നും നിന്നിലേക്കുള്ള പ്രയാണങ്ങൾ<br />
നീയറിയാതെ പോകുന്നതങ്ങിനെയാണ് സഖീ..... <br />
<br />
🌼🌼🌼</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com3tag:blogger.com,1999:blog-3126444337687324979.post-12745458404271020362019-01-08T11:53:00.002-08:002019-01-08T11:53:58.451-08:00........<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
നിശ്ശബ്ദത,<br />
നിന്റെ മൗനത്തിന്റെ ചിറകുകളണിഞ്ഞു പറക്കുന്ന<br />
പറവയാണ്...<br />
ഇടയ്ക്കു മുറിഞ്ഞു പോയ<br />
ചാറ്റൽമഴ പോലെ<br />
നമുക്കിടയിലൊരു വാക്കിടം;<br />
ഓർമ്മയുടെ ദ്വീപ്..!<br />
<br />
ഉടഞ്ഞു പോയ വെയിൽച്ചില്ലാണ്<br />
പ്രണയം..<br />
കാലമതിന്റെ കൽവഴിയിലെവിടെയോ മറന്നു പോയ<br />
കിനാവിന്റെ കാൽപാടുകൾ..!<br />
<br />
മറവിയുടെ കടൽക്കരയിൽ<br />
നാം നമ്മളെ ഉണക്കാനിട്ടിരിക്കുന്നു..<br />
നിശ്ശബ്ദത,<br />
നിലാവിന്റെ വിരൽത്തുമ്പുകൾ കൊണ്ടെന്ന പോലെ<br />
നമ്മുടെ രാവിനെത്തൊടുന്നു..!<br />
<br />
ചിതറിത്തെറിച്ചുപോയ<br />
ചിന്തകളിൽ നിന്ന്<br />
പെറുക്കിയെടുത്ത<br />
നിന്റെയുടലിന്റെ ചൂര്;<br />
മോഹമാമെരിവുള്ള ചൂട്...!<br />
<br />
നിശ്ശബ്ദത,<br />
ഉയിരിന്റെയുടുപ്പാണ്...<br />
നമുക്കിടയിൽ<br />
മൗനത്തിന്റെ നൂലകലം..!!<br />
<br />
പരസ്പരമകന്നുപോയ<br />
പാദപതനങ്ങളിൽ<br />
കാലം തളംകെട്ടികിടക്കുന്നു....!!!<br />
<br />
🔸🔹🔸🔹🔸</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-10592242689212521532018-12-20T13:18:00.002-08:002018-12-20T13:18:58.378-08:00.......<div dir="ltr" style="text-align: left;" trbidi="on">
🔅🔅🔅🔅<br />
എന്തിനാണെന്നെയീ തീപ്പുടവ നീട്ടി<br />
വെന്ത കിനാക്കളുടെ ചിതയിലേറ്റി..?<br />
ഓർമ്മകൾ ചിറകായി,<br />
കാലമാം മേഘമൗനത്തിൽ ഞാനെന്റെ<br />
ജീവിതം മെല്ലെ പറന്നലിയുമ്പോൾ..!<br />
<br />
നിഴലുകൾ കൊണ്ടെന്റെ ചിത്രം വരക്കുന്നു,<br />
നിശയും, നിലാവും, പകൽ തേഞ്ഞ വേനലും..<br />
പിൻവഴിയിലെവിടെയോ ബാക്കിയാവുന്നു;<br />
പാതികുടിച്ചു വറ്റിച്ച യൗവനം..!<br />
<br />
അരളികൾ പൂത്തു കൊഴിഞ്ഞ പാടങ്ങളിൽ<br />
ഇരുളു കൊളുത്തിച്ചിലക്കുന്ന പുള്ളുകൾ..<br />
വേർത്ത നിനാദങ്ങൾ;<br />
ഹൃദയം കൊരുക്കുമീയാർത്തനാദങ്ങൾ..<br />
കടലു പോലും തോൽക്കുമുയിരിന്റെ മൗനം..!<br />
<br />
അഴൽ കൊണ്ട് ചീർത്ത വാക്കിൻ ജഡങ്ങൾ,<br />
നിരന്നു കിടക്കുന്ന കാവ്യശ്മശാനം..!<br />
ഇനിയെന്ന് പൂക്കുവാനകിലിൻ മരങ്ങൾ;<br />
പുനർജനി നൂഴുന്ന നിനവിന്റെ രഥ്യ..!!<br />
<br />
♦♦♦♦</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com1tag:blogger.com,1999:blog-3126444337687324979.post-6906000061035266942018-05-05T20:30:00.000-07:002018-05-05T20:30:11.109-07:00▫▪▫▪▫▪▫▪<div dir="ltr" style="text-align: left;" trbidi="on">
പുഴയുടെ<br />
മനസ്സുള്ള<br />
മനുഷ്യൻ...<br />
കടലിന്റെ<br />
ആഴമുള്ള<br />
ജീവിതം....<br />
മഴയുടെ<br />
നനവുള്ള<br />
കവിത..;<br />
അവൻ<br />
ഖബറിന്റെ<br />
ചിറകുള്ള<br />
മൗനത്തെ<br />
മുറിക്കുന്നു....!<br />
<br />
.<br />
.<br />
<br />
പുഴയുടെ<br />
നേർത്ത<br />
വിരലുകൾ<br />
പോലെ-<br />
തന്നിലെ<br />
ആഴങ്ങളിലേക്ക്<br />
നനഞ്ഞിറങ്ങിയ<br />
വേരുകളെ,<br />
ഓർമ്മ കൊണ്ട്<br />
ചുംബിച്ചു<br />
രജസ്വലമായ<br />
യാമങ്ങളിലേക്ക്<br />
പലായനപ്പെടുന്നവൻ....!!<br />
<br />
.<br />
.<br />
.<br />
<br />
തങ്ങളിൽ<br />
ഘനീഭവിച്ച<br />
മറവിയുടെ<br />
നിശ്ചലതടാകം....<br />
ഇക്താരയുടെ<br />
ഒരൊറ്റകമ്പിയുടെ<br />
താഴ്വാരം...<br />
വിരഹത്തിന്റെ<br />
വേപഥു...<br />
നേർത്ത<br />
കിനാവിന്റെ<br />
നിലാക്കടൽ...;<br />
അവൻ നനഞ്ഞു കൊണ്ടിരുന്നു...!!!<br />
<br />
.<br />
.<br />
.<br />
<br />
പുഴയുടെ<br />
ഉയിര് കൊണ്ട്<br />
പുഴയുടെ<br />
ഉടല് കൊണ്ട്<br />
അവൻ<br />
പറഞ്ഞു കൊണ്ടിരുന്നു...<br />
പുഴയുടെ<br />
ഉറവ് കൊണ്ട്<br />
അവൻ നിറഞ്ഞു കൊണ്ടിരുന്നു....!!!!<br />
<br />
🌊<br />
<br />
അവനൊരു ആകാശമായിരുന്നു!!!!!<br />
🎑</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com1tag:blogger.com,1999:blog-3126444337687324979.post-80106194258341762582018-04-08T16:28:00.002-07:002018-04-08T16:28:19.272-07:00••••••••••••••••<div dir="ltr" style="text-align: left;" trbidi="on">
°°°°°°°°°°°°°°<br />
<br />
നിങ്ങളെങ്ങിനെ<br />
തങ്ങളിൽ<br />
ഈ ഞങ്ങളിൽ<br />
പല നെഞ്ചിലെ<br />
ചെഞ്ചോരയിൽ<br />
നഞ്ചു കലക്കി....?<br />
നിങ്ങളെന്തിനു<br />
ഞങ്ങളെ<br />
പല വാക്കിനാൽ<br />
പകപോക്കിനാൽ<br />
തമ്മിൽ തച്ചു<br />
മരിക്കുവാൻ<br />
ഇ(സ)ങ്ങളെ തന്നു..?<br />
<br />
നിങ്ങളല്ലേ<br />
ഞങ്ങളെ<br />
നിങ്ങളാക്കിയത്..?<br />
ഞങ്ങളല്ലേ<br />
നിങ്ങളെ<br />
ഞങ്ങളാക്കിയത്...??<br />
<br />
നിങ്ങളെന്നും<br />
നിങ്ങളാണ്..!<br />
ഞങ്ങളെന്നും<br />
ഞങ്ങളാണ്....!!<br />
<br />
ചൂണ്ടുവിരലിലെ<br />
മഷിയുങ്ങ്യാൽ;<br />
നിങ്ങളെന്നും<br />
നിങ്ങളാണ്...! <br />
ഞങ്ങളെന്നും<br />
ഞങ്ങളാണ്.....!!<br />
<br />
••••••••••<br />
((ഞങ്ങളെന്നാൽ<br />
നിങ്ങൾ മേയ്ക്കും<br />
⭕കഴുതയെന്ന<br />
പൊതുജനം...!!!!!))<br />
♨♨♨♨</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com1tag:blogger.com,1999:blog-3126444337687324979.post-31060542224110906512018-03-27T14:48:00.002-07:002018-03-27T14:48:44.608-07:00⚪⚫⚪⚫⚪⚫⚪<div dir="ltr" style="text-align: left;" trbidi="on">
അത്ര മേൽ ഭീകരമായ കവിത എഴുതാനാണിരുന്നത്..<br />
കാരണം അതിനേക്കാൾ തീവ്രമായ ഒരു രാത്രിയായിരുന്നു അത്.<br />
ഒരു തെരുവ് കത്തിയമരുകയായിരുന്നു...!<br />
വിറകു കൊള്ളികൾക്കു പകരം പച്ച മനുഷ്യരുടെ ഉടലുകൾ ഇട്ടു കത്തിച്ച അടുപ്പുകൾ ആയിരുന്നു ഓരോ വീടും..<br />
അഗ്രം ചെത്തിയ ലിംഗമല്ലാത്തത് കൊണ്ട് സ്വന്തം ജീവൻ തിരിച്ചു കിട്ടിയ പട്ടാളക്കാരനായിരുന്നു ഞാൻ.<br />
അടുപ്പിനു മേലെ പാതി വെന്ത തനുവും മനവും കൊണ്ട്<br />
ഇടുപ്പിനിടയിലെ ചെകിള ചെത്താത്ത മത്സ്യത്തെ കുറിച്ച് വികാരതീവ്രമായി ഓർത്തുകൊണ്ടിരുന്നു..<br />
<br />
അഹമ്മദാബാദ്..<br />
നരച്ച നിറങ്ങൾ കൊണ്ട് ചമച്ച ചതുരങ്ങളിൽ<br />
വസ്ത്രങ്ങളുടെ നിലക്കാത്ത വർണ്ണങ്ങൾ കൊണ്ട് നമ്മെ വിളിച്ചു കൊണ്ടിരിക്കും..<br />
കണ്ണാടികൾ കൊണ്ട് പുതച്ച ഉടയാടകൾക്കിടയിൽ നിന്ന്<br />
കണ്ണാടികളെക്കാൾ തിളക്കമുള്ള കണ്ണുകൾ കൊണ്ട് ഹരം കൊള്ളിക്കുന്ന പെണ്ണുങ്ങൾ..<br />
മധുരം വിളമ്പുന്ന കടകൾ..<br />
മുംബൈയിലെ ഭാങ്ങിനെക്കാൾ വീര്യമുള്ള സർബത് ശാലകൾ..<br />
ഉന്മാദം അതിന്റെ അമ്മവീട്ടിൽ തിരിച്ചെത്തിയ സന്ധ്യകൾ..<br />
<br />
ആരും അന്യരായിരുന്നില്ല അവിടെ..<br />
എല്ലാവർക്കും പരസ്പരം മനസ്സിലാകുന്ന ഒരു മൗനം<br />
ചുറ്റിലും പടർന്നിരുന്നു...<br />
<br />
മലബാറി ഹോട്ടലിൽ<br />
സാമ്പാറും ചോറും തീയലും ഓലനും<br />
നാട്ടിലേക്കുള്ള രുചിവഴികളായിരുന്നു..<br />
<br />
തെരുവ് കത്തുന്നു...<br />
കവിതയിലേക്ക് അടർന്നു വീണ ചൂടിൽ അക്ഷരങ്ങൾ പൊള്ളിപ്പോകുന്നു..<br />
മലബാറി ഹോട്ടലിലെ നാണുവാശാൻ വിറകു പോലെ കത്തിത്തീർന്നു പോയി..<br />
മൂത്ര സംബന്ധമായ അസുഖം മൂലം ബംഗാളി ഡോക്ടർ അഷുതോഷ് ബാനർജി ചെത്തിയെടുത്ത ലിംഗാഗ്രം നാണുവാശാന്റെ ജാതകം തിരുത്തി..<br />
<br />
നാല്പത്തേഴു വയസ്സ് വരെ വിടാതെ പിന്തുടർന്ന ശനിയുടെ അപഹാരം<br />
ശുക്രദശയിലേക്ക് വിലയിച്ചു എണ്പത്തിമൂന്നു വയസ്സു വരെ നീണ്ടു കിടക്കുന്ന രാജയോഗത്തിന്റെ ബാല്യത്തിലായിരുന്നു അയാൾ..<br />
<br />
തട്ടുമ്പുറത്തെ ചൂടിൽ വെന്തുരുകി പട്ടാളക്കാരൻ എഴുതി..<br />
ഒരടുപ്പിനു മുകളിൽ വേവുന്ന ചുവന്ന നിറമുള്ള ഹൃദയത്തെ കുറിച്ച്..<br />
<br />
പട്ടാളക്കാരൻ ഹിന്ദുവായിരുന്നു.<br />
ഏയ് .. അല്ല, ഇസ്ലാമായിരുന്നു...<br />
അല്ലല്ല.. കൃസ്ത്യാനിയായിരുന്നു..<br />
<br />
അല്ലെങ്കിൽ യഹൂദനോ പാഴ്സിയോ സിക്കോ ജൈനനോ ബുദ്ധനോ ആയിരുന്നു..<br />
<br />
അതുമല്ലെങ്കിൽ യുക്തിവാദി..<br />
<br />
അപ്പോഴും പട്ടാളക്കാരൻ എന്ന ഞാനായിട്ട് പോലും<br />
മനുഷ്യൻ എന്ന കോളത്തിലേക്ക് എന്നെ ഒതുക്കാൻ വയ്യാത്ത അത്രക്ക് ഭീകരമായ ഒരു കവിത തന്നെയാണ് സഹോ,<br />
(ഇന്നത്തെ) അന്നത്തെയും ഇന്ത്യ.....!!!<br />
<br />
.......<br />
കടപ്പാട്: അടുപ്പിനു മുകളിൽ വെന്ത് തീർന്ന രാത്രിയിലെ പ്രിയപ്പെട്ട *പട്ടാളക്കാരന്</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-83526896352835762212018-02-18T16:25:00.002-08:002018-02-18T16:25:53.503-08:00....... <div dir="ltr" style="text-align: left;" trbidi="on">
മരിച്ചുപോയ പൈൻമരക്കാടിന്റെ ശിശിരശ്മശാനം..<br />
ഗദ്ഗദങ്ങളിൽ ഖബറടക്കിയ നിന്റെ മൗനം..<br />
യാത്രാമൊഴിയുടെ ജിപ്സിക്കലമ്പലിൽ<br />
ലിപി നഷ്ടപ്പെട്ട നിനവിന്റെ വായ്ത്താരി..!<br />
<br />
ഒരു നിശ്ശബ്ദതയുടെ കടൽ<br />
നമുക്കിടയിൽ നുരയുന്നു..<br />
അശാന്തിയുടെ ദ്വീപ് പോലെ<br />
നമ്മുടെ ഓർമ്മ!!<br />
<br />
നീയും ഞാനും തിരസ്കരിക്കപ്പെട്ട<br />
ഒരു കവിതയുടെ വരികകളാണ്..<br />
അവരവരാൽ<br />
ഉപേക്ഷിക്കപ്പെട്ടു പോയ<br />
ഒരു കിളിക്കൂട് പോലെ..<br />
നിറം മാഞ്ഞു ചിഹ്നങ്ങളുടെ നിർവികാരത പേറിയ ചൂണ്ടുപലക പോലെ..<br />
സ്വയം തങ്ങളിലേക്ക് പെയ്തു തീർന്ന മഴയുടെ മേഘജഡം പോലെ..<br />
എത്രക്ക്<br />
എത്രക്കെത്രക്ക്<br />
ശൂന്യമായ വിക്ഷുബ്ധതയാണിത്..!<br />
<br />
വാക്കുകൾ എന്ന് പേരുള്ള <br />
മീസാൻ കല്ലുകൾ നിരത്തിയ<br />
ശവപ്പറമ്പുകളാണോരോ കവിതയും..;<br />
എന്നിട്ടും വായനയുടെ മാമോദീസ മുങ്ങി അവയൊക്കെ പുനർജ്ജനിക്കുന്നു..!!<br />
<br />
നിന്റെ സ്വപ്നത്തിന്റെ വേനലിൽ പൊള്ളി<br />
എന്റെ നിദ്രയുടെ നിലാവുരുകുന്നു..<br />
നിന്റെയാശ്ലേഷത്തിന്റെ കുളിരിൽ തെന്നി<br />
മൗനങ്ങൾ വീണു മരിക്കുന്നു..!<br />
<br />
ഞാനെന്നേ മരിച്ചു പോയതാണ്..<br />
എനിക്ക് പോലും ഓർമ്മയില്ല..!<br />
നിന്റെ നിശ്ശബ്ദമായ കണ്ണീർമൊഴികളിൽ നിന്ന്<br />
വായിച്ചെടുക്കാൻ വേണ്ടി മാത്രം, <br />
ഞാൻ ജീവിച്ചിരുന്നു എന്നൊരു മുൻകൂർ ജാമ്യം..!!<br />
<br />
എന്റെ ഡയറിയിൽ നിന്ന്<br />
നിങ്ങളത്രക്ക് അളവറിയാത്ത വികാരവിക്ഷോഭങ്ങളിലേക്കാണ് പറിച്ചു നടപ്പെടുന്നത്..<br />
എനിക്ക് മനസ്സിലാവും..<br />
<br />
എന്നിട്ടും മരണപ്പെട്ടുപോകാതെ<br />
ബാക്കിയായ<br />
ഒരുയിരിന്റെ നിനാദങ്ങൾ നിങ്ങൾക്ക് കേൾക്കുവാനാകില്ല..<br />
<br />
ഉയിരിന്റെ പേച്ചുകൾക്കു ഭാഷയില്ല..<br />
ലിപിയില്ലാത്ത,<br />
അച്ചുകൂടങ്ങൾ നിരത്തി വെച്ച് മഷിയുടെ ഉടുപ്പുകൾ ഇടാനാവാത്ത<br />
തികച്ചും വിശുദ്ധമായ<br />
മൗനത്തിന്റെ<br />
വിസ്ഫോടനങ്ങളാണത്...<br />
<br />
അല്ലെങ്കിലും ഞാൻ ജീവിച്ചിരുന്നു എന്നതിന്,<br />
ഞാൻ മരിച്ചു പോയി എന്നതു തന്നെയാണ്<br />
തെളിവ്..;<br />
നിന്നെ കുറിച്ച് വീണ്ടും ഓർക്കുന്നു<br />
എന്നതും...!!<br />
<br />
........</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-46973376187817608782017-08-28T21:25:00.001-07:002017-08-28T21:25:18.391-07:00■□■□■□■□■□■□■<div dir="ltr" style="text-align: left;" trbidi="on">
കവിയുടെ വീട്;<br />
അടുക്കി വെച്ച പുസ്തകങ്ങൾക്കപ്പുറം<br />
ചിതറിക്കിടക്കുന്ന<br />
വാക്കുകൾ..<br />
ഏതു നിമിഷവും<br />
മഷി തീർന്നു പോയേക്കാവുന്ന<br />
പാർക്കർ പേന..<br />
മൗനം തിന്നു തീർത്ത<br />
രാപ്പകലുകൾ..<br />
കരച്ചിൽ തിളയ്ക്കുന്ന<br />
അടുക്കള..<br />
മഴയുടെ നൂലേണിയേറി<br />
മാനത്തേക്ക്<br />
കയറിപ്പോകാവുന്ന<br />
ചായ്പ്പ്..<br />
കവിതകൾ,<br />
മുളകും<br />
മാങ്ങയും<br />
നാരങ്ങയും ചേർത്ത്<br />
ഉപ്പിലിട്ടു വെച്ച ഭരണികൾ..<br />
കുടിച്ചു തീർത്തിട്ടും<br />
ബാക്കിയായ<br />
കവിതകളുടെ<br />
ചില്ലുപുസ്തകങ്ങൾ...<br />
മുറ്റം;<br />
പുല്ലുകളുടെ<br />
ഹരിതലിപികളാൽ<br />
എഴുതപ്പെട്ട ഖണ്ഡകാവ്യം..<br />
അടച്ചിടാനാവാത്ത ഗേറ്റ്;<br />
ഓർമ്മയുടെ തുരുമ്പിച്ച ഭൂപടം..!<br />
<br />
മറവിയുടെ ഓടാമ്പലിട്ട<br />
വാതിലിനപ്പുറം<br />
കവിയുടെ വീട്<br />
മയങ്ങുന്നു..<br />
<br />
എത്രയോ കൊല്ലങ്ങൾ<br />
ഉണ്ണാതെ മിണ്ടാതെ<br />
വെയിലും കാറ്റും മഴേം മഞ്ഞും കൊണ്ട്<br />
കവിക്ക് വേണ്ടി ഉറങ്ങാതിരുന്നോളാണ്....<br />
പാവം,<br />
ഉറങ്ങിക്കോട്ടെ.....!<br />
●○●○●○●</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-68660687514255211872017-08-28T18:47:00.004-07:002017-08-28T18:47:52.435-07:00●○●○●○●<div dir="ltr" style="text-align: left;" trbidi="on">
<br />
മാരത്തള്ളി അഥവാ<br />
മാർത്തഹള്ളിയിലെ ദിവസങ്ങൾക്കു<br />
ചാണകത്തിന്റെ മണവും,<br />
നായ്ക്കളുടെ നോട്ടവും,<br />
സൈനികവിമാനങ്ങളുടെ ഇരമ്പവുമായിരുന്നു...<br />
പ്രതീക്ഷ ബാറിന്റെ കോണിപ്പടിയിൽ പരസ്പരം<br />
വാക്കും, ഗോൾഡ് ഫ്ളേക് കിങ്ങും<br />
പുകച്ചു തള്ളി നമ്മളിരുന്നു..<br />
പണിക്കർ ട്രാവൽസിലെ<br />
കന്നഡ മാത്രം മാത്താടുന്ന മലയാളി പെണ്ണിനെ<br />
ചിന്തകളിൽ ചുംബിച്ചു പകലുകളും,<br />
സ്വപ്നങ്ങളിൽ രമിച്ചു രാത്രികളും.....! <br />
മോണോറെയിൽ മുറിച്ചിട്ട<br />
നഗരത്തിന്റെ ഹൃദയം പോലെ,<br />
നമ്മളും;<br />
ഒന്നാണെങ്കിലും രണ്ടായിരുന്നു...<br />
ചങ്ങാതി,<br />
നമുക്കിടയിലൊരു മൗനത്തിന്റെ റിങ് റോഡുണ്ടായിരുന്നു..<br />
വോഡ്കയുടെ ചവർപ്പിൽ<br />
മുങ്ങിപ്പോയ ഒരു ഡിസംബർത്തെരുവിൽ<br />
നാക്കിൽ മരിച്ച വാക്കുകൾ കൊണ്ടെന്നെ നോക്കി<br />
നീ നടന്നു പോയി;<br />
ആൾക്കടലിന് മുകളിലൂടെ പ്രവാചകനെ പോലെ.....!<br />
നിന്റെ പ്രയാണത്തിന്റെ തുടർച്ചകൾ<br />
ജീവിതത്തിന്റെ ചതുപ്പുനിലങ്ങളിൽ നിന്ന്<br />
തിരിച്ചെടുക്കാൻ കഴിയാത്ത പാതകൾ പോലെ<br />
എന്നിൽ ബാക്കിയായി.<br />
<br />
കാലമൊരു തീവണ്ടിയായിരുന്നു..<br />
അനുനിമിഷം ക്ലിക്ക് ചെയ്തു കൊണ്ടിരുന്ന<br />
'പകൽക്കിനാവന്റെ' ക്യാമറകവിതകൾ പോലെ<br />
ജനലുകൾ പരശ്ശതം ചിത്രങ്ങൾ നെയ്തു കൊണ്ടിരുന്നു..<br />
തുടർച്ചയായ നിശ്ചലദൃശ്യങ്ങളുടെ കൊളാഷുകൾ; <br />
(തുടർച്ചകൾ മടുപ്പിക്കുമെങ്കിലും...!)<br />
<br />
ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇഴഞ്ഞെത്തിയ ജൂണിൽ<br />
പാലികാബസാറിന്റെ ആൾച്ചുവരുകൾക്കുള്ളിൽ<br />
നിന്നെ ഞാൻ വീണ്ടും കണ്ടെത്തി..<br />
ജോധ്പുരി ചപ്പലു വിറ്റു ഭേൽപുരി മേടിച്ചു തിന്നു<br />
'കുഴൂരിന്റെ' കവിത മൂളി നീ ജീവിച്ചു കൊണ്ടിരുന്നു.<br />
"നോക്ക്, ഈയാകാശത്തിലേക്ക് വേരുകൾ മുളച്ച<br />
അവന്റെ കവിതമരത്തിലേക്ക് കയറിക്കയറിപ്പോവുകയാണ് ഞാൻ"<br />
ഭാംഗിന്റെ ചൂരുള്ള നിശ്വാസങ്ങൾ കൊണ്ട്<br />
നീയെന്നെ തൊട്ടുകൊണ്ടിരുന്നു... <br />
<br />
അടർന്നുവീണ നിമിഷദളങ്ങൾ എന്ന് ക്ളീഷേ പുരട്ടി വിളിച്ചു<br />
സമയത്തിന്റെ കടൽവഴിയിലൂടെ<br />
മരുഭൂമിയിലേക്ക് സ്വയം നഷ്ടപ്പെട്ട സെപ്റ്റംബർ..<br />
ഉരുകിത്തിളക്കുന്ന ലോഹപ്പാത്രമാണ്<br />
ഈ നഗരമെന്ന് നീ പറയുമായിരുന്നു എന്ന് ഞാനോർത്തു ..<br />
ജോലിത്തിരക്കുകളിൽ നിന്ന് ജോലിത്തിരക്കുകളിലേക്ക്<br />
പണിതിട്ട പാലങ്ങളായിരുന്നു ദിവസങ്ങൾ..<br />
നിന്നെ ഞാൻ മറന്നു പോയിരുന്നു..<br />
എന്തിനു,<br />
എന്നെ പോലും ഞാൻ മറന്നു തുടങ്ങിയിരുന്നു...<br />
എന്നിൽ നിന്നും അടർന്നു വീണു കൊണ്ടിരുന്ന<br />
ദളങ്ങളായിരുന്നു ഞാൻ...<br />
<br />
ഇപ്പൊ നിന്നെ ഓർക്കാൻ കരണമെന്താവോ??<br />
"നീയും ഞാനുമില്ലാത്ത കവിതയെഴുതിത്തീർന്നു;<br />
മരണമെന്ന് പേരിട്ടു"<br />
എന്ന സ്റ്റാറ്റസ് അപ്ഡേഷന് ശേഷമായിരിക്കണം..<br />
നീയിപ്പോൾ എവിടെയായിരിക്കും??<br />
ഒരുപക്ഷെ,<br />
ഏതെങ്കിലുമൊരു പൗരാണിക നഗരത്തിലെ<br />
വിഗ്രഹങ്ങളുടെ വ്യാപാരശാലയിൽ,<br />
അല്ലെങ്കിൽ വാക്കുകൾ വിൽക്കുന്ന ഒരു പത്രമോഫീസ്...<br />
അതുമല്ലെങ്കിൽ,<br />
തുടർച്ചകളിൽ മനം മടുത്തു മഹാമൗനത്തിന്റെ<br />
നിശ്ശബ്ദതയിൽ..<br />
<br />
സാധ്യതകൾ ആകാശത്തിലേക്ക് വേരുമുളച്ചു തുടങ്ങിയ മരമാകുന്നു;<br />
<br />
ചിലപ്പോൾ നീയിപ്പോഴൊരു<br />
ആൾദൈവമായിരിക്കും;<br />
നമ്മുടെ നാട്ടിലിപ്പോൾ അതിനാണല്ലോ ഒരു ഒരു ഒരിത്....!! <br />
<br />
□■□■□■□■<br />
<br /></div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-17042985166119178022017-08-10T00:29:00.001-07:002017-08-10T00:29:31.175-07:00.............<div dir="ltr" style="text-align: left;" trbidi="on">
✡✡✡<br />
എന്റെ ബ്ലൂവെയ്ൽ കിനാവിലെ<br />
കടൽത്തീരം..<br />
നിന്റെ നിഴലളന്നു പോറിയ<br />
വെയിൽനിറങ്ങൾ..<br />
മരണത്തിലേക്കെന്ന പോലെ<br />
നീണ്ടു കിടക്കുന്ന<br />
ജലചലനങ്ങൾ....!<br />
ഇരുട്ട് മണക്കുന്ന പകലുകളാണ്<br />
ഓരോ മൗനവും;<br />
മരണത്തിന്റെ ഇടനാഴിയിൽ വരയുന്ന<br />
ജീവിതമെന്ന കാൽപ്പാടു പോലെ...!<br />
<br />
ഹാക്ക് ചെയ്യപ്പെട്ട<br />
ഓൺലൈൻ വിലാസങ്ങളിൽ നിന്ന്<br />
ഒരു ഫേക്ക്ഡാറ്റയിലേക്ക്<br />
അടർന്നു വീണ പരിചയങ്ങൾ..<br />
മുഖമില്ലാത്തവരുടെ<br />
വേദപുസ്തകത്തിൽ<br />
വായിക്കാനാവാത്ത ചില ലിപികൾ..!<br />
<br />
മൃതദേഹങ്ങളാണ്<br />
നാം പലപ്പോഴും..<br />
യാത്രകളുടെ നൈരന്തര്യങ്ങളിൽ<br />
മാഞ്ഞുപോയ കാൽപാടുകളിൽ<br />
തീർന്നു പോയ ജീവിതങ്ങളെ കുറിച്ച്<br />
ഉള്ളിൽ കരയുന്നവർ...<br />
നിശ്ചലത കൊണ്ട്<br />
ശരീരങ്ങൾ ആവരണം ചെയ്യപ്പെടുന്നു;<br />
മൗനം നാവിലസ്ഥിയാവുന്നു..!<br />
<br />
ഈ ഗെയിമിൽ<br />
നിന്റെ ശിഥിലമായ ചിന്തകൾ കൊണ്ട്<br />
ഞാനൊരു മാപ്പ് വരച്ചെടുക്കേണ്ടതുണ്ട്..<br />
ഇനിയുള്ള വഴികളിലേക്ക്<br />
തുറക്കപ്പെടുന്ന താക്കോൽപഴുതാണത്..!<br />
അടുക്കും ചിട്ടയുമില്ലാത്ത<br />
നിന്റെ ഓർമ്മകൾ കൊണ്ടൊരു<br />
നാവിഗേഷൻ കൂടി വേണം..!!<br />
<br />
മരണത്തിന്റെ മധുരം;<br />
ജീവിതത്തിന്റെ കയ്പ്..!<br />
<br />
അതേ,<br />
പലപ്പോഴും രുചികൾ<br />
പരസ്പരം ഭോഗിക്കുന്ന<br />
ലൈംഗികഅഭയാർത്ഥികളാണ്...!!<br />
<br />
⚪⚫⚪⚫⚪⚫<br />
<div>
<br /></div>
</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-21854729578382745342017-07-28T19:41:00.001-07:002017-07-28T19:41:36.832-07:00........<div dir="ltr" style="text-align: left;" trbidi="on">
🔽🔼🔽🔼🔽<br />
യാത്രകളുടെ മണമുള്ള<br />
തുറമുഖം;<br />
കടലിന്റെ ഹൃദയത്തിലേക്ക്<br />
തുളഞ്ഞിറങ്ങാനുള്ള<br />
കഠാരികൾ പോലെ<br />
കപ്പലുകൾ..!<br />
മഞ്ഞു കുടഞ്ഞു<br />
പാഞ്ഞു പോകുന്ന<br />
കാറ്റിന്റെ ഉയിർപ്പാട്ട്;<br />
വറുതിയുടെ നിറമുള്ള<br />
ഓക്ക് മരങ്ങളുടെ<br />
പിറുപിറുപ്പ്...!<br />
നേരം വെളുത്തിട്ടും<br />
മേഘപ്പുതപ്പിനുള്ളിൽ<br />
മൂടിപ്പുതച്ചുറങ്ങുന്ന<br />
സൂര്യബാല്യം;<br />
മഴയേറ്റതു പോലെ<br />
നനഞ്ഞ നിനവുകളുമായി<br />
അവളുടെ<br />
പുലർകാലം.....!<br />
<br />
🔘🔘🔘<br />
'എമ്മെ' എന്ന് പേരുള്ള<br />
പെൺകുട്ടി<br />
ആ തുറമുഖ നഗരത്തിൽ<br />
എന്ത് ചെയ്യുന്നു..??<br />
<br />
ഭൂപടത്തിൽ നിന്നും<br />
അഴിച്ചെടുത്ത<br />
മൺരേഖകൾ കൊണ്ട്<br />
വരച്ചു തീർക്കാനാവാത്ത<br />
ഒരു നഗരത്തിന്റെ ചിത്രം<br />
അവളുടെ കണ്ണുകളിൽ<br />
തിളങ്ങുന്നു..<br />
ഒരു ബ്രെഡിൽ<br />
തേച്ചു തീർന്ന ചീസു പോലെ<br />
അവളുടെ സങ്കടം<br />
തേഞ്ഞു തീർന്നതാവാം...<br />
<br />
🔘🔘🔘<br />
ചോദ്യം അപ്പോഴും ബാക്കിയാണ്;<br />
'എമ്മെ' എന്ന് പേരുള്ള<br />
ആ തുറമുഖ നഗരത്തിൽ<br />
പെൺകുട്ടി എന്ത് ചെയ്യുകയാണ്..??<br />
<br />
ആ നഗരത്തിന്റെ പേരാണോ<br />
ആ പെൺകുട്ടിയുടെ പേരാണോ<br />
"എമ്മെ"<br />
എന്ന് സംശയിച്ചു<br />
വായനയുടെ<br />
സംത്രാസത്തിൽ പെട്ടുഴലുന്ന<br />
അനുവാചകനെ കാണുമ്പോൾ<br />
ഉള്ളിൽ പൊട്ടിയ ചിരിയൊതുക്കി<br />
കവിയോർക്കാൻ ശ്രമിക്കുന്നു;<br />
അല്ല,<br />
ശരിക്കും ആരുടെ പേരാണ്<br />
"എമ്മെ"....????<br />
<br />
കവിത നിശ്ചലമായ<br />
തടാകമാകുന്നു..<br />
അപ്പോഴാണ്..<br />
അതേ..<br />
അപ്പോൾ തന്നെയാണ്<br />
കവിക്ക് ഓർമ്മ വരുന്നത്.....!!<br />
<br />
താൻ കവിയേ അല്ല !!!!!<br />
<br />
താനൊരു കഥാകാരൻ ആയിരുന്നു....!!!!!<br />
താനെഴുതി തുടങ്ങിയ<br />
കഥയായിരുന്നു അത്.....!!!!<br />
<br />
വിസ്മൃതിയുടെ വിഹായസ്സിൽ നിന്ന്<br />
അടർന്നു വീണ<br />
സ്മൃതിയുടെ നനവുള്ള<br />
സലിലദളങ്ങൾ<br />
അയാളെ പൊതിയുകയാണ്..<br />
പൊഴിഞ്ഞു പോയ<br />
തൂവൽ തേടി<br />
പറന്നു പോയ പറവയെ പോലെ<br />
അഴിഞ്ഞു വീണ<br />
കാലത്തിന്റെ ചരടുകൾ<br />
അയാൾ തിരഞ്ഞു കൊണ്ടേയിരുന്നു...!!<br />
<br />
ശരിക്കുമതൊരു മരുഭൂമിയായിരുന്നു..<br />
ഒട്ടകമായിരുന്നു..<br />
മണൽക്കാറ്റായിരുന്നു....!!<br />
അതായാളായിരുന്നു......!!<br />
അത് ഞാൻ തന്നെയായിരുന്നു.....!!<br />
<br />
🔘🔘🔘<br />
അപ്പോൾ എമ്മെ ആരായിരുന്നു ??<br />
നിനക്കിപ്പോൾ ഓർമ്മ വരുന്നുണ്ടോ??<br />
<br />
🌎ഗുൽമോഹർ പൂത്ത<br />
പാതയോരങ്ങളിൽ<br />
പ്രണയത്തിന്റെ<br />
പ്രാപ്പിടിയൻ മിഴികളുമായി<br />
ഞാൻ നിന്നെ കാത്തു നിന്നിരുന്നു ..<br />
വയലറ്റ് നിറമുള്ള<br />
ആകാശമെന്നു<br />
ഞാൻ നിന്റെ സ്വപ്നങ്ങളെയും,<br />
ചോര തെറിച്ച നിലാവിനെ<br />
ചവച്ചരക്കുന്ന സ്രാവുകളെന്നു<br />
നീയെന്റെ ചുംബനങ്ങളെയും<br />
പേരുവിളിച്ച സായാഹ്നങ്ങൾ....!!<br />
<br />
ഉടലുകൾക്കിടയിൽ<br />
നിഴലുകൾക്കിഴയാൻ പോലും<br />
ഇടമില്ലാതെ പോയ<br />
രാപ്പകലുകളിൽ നിന്ന്<br />
നമുക്കിടയിലലിഞ്ഞു പോയ<br />
മൌനത്തിന്റെ സാഗരം;<br />
വിരഹത്തിന്റെ മരുഭൂമി..!!<br />
<br />
എമ്മെ എന്ന് പേരുള്ള പെൺകുട്ടി<br />
നമുക്ക് പിറക്കാനിരുന്ന<br />
നമ്മുടെ മകളായിരിക്കണം....!<br />
അതുമല്ലെങ്കിൽ<br />
ഞാനെഴുതാനിരുന്ന കവിതയുടെ<br />
പേരായിരിക്കണം;<br />
എഴുതിയെഴുതി കഥയായിത്തീരുന്ന<br />
ചില കവിതകൾ.....!!!!<br />
<br />
🔴🔵🔴🔵🔴🔵</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-86926670782542965612017-07-14T03:28:00.001-07:002017-07-14T03:28:48.523-07:00<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjSnTbRgiec5FZEsn4YULFz3FDvkKKw89JHVqW9q60ws03xCVwtsTktPAAz1UeU1SplfpggfbfIip4jPUXKa6HaJRSwpfYDdHSRDEZvA8KkigdP7LiWEzAsNAGqmdAyapxGqBvqnYF8ms/s1600/IMG_20170714_142340.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="225" data-original-width="480" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjSnTbRgiec5FZEsn4YULFz3FDvkKKw89JHVqW9q60ws03xCVwtsTktPAAz1UeU1SplfpggfbfIip4jPUXKa6HaJRSwpfYDdHSRDEZvA8KkigdP7LiWEzAsNAGqmdAyapxGqBvqnYF8ms/s320/IMG_20170714_142340.jpg" width="320" /></a></div>
വെറുപ്പ് എന്ന് പേരുള്ള രാജ്യം;<br />
കറുത്ത നിലാവിന്റെ<br />
അതിർത്തി രേഖകൾ...<br />
ചോരയുടെ മണമുള്ള നിഴലുകൾ കൊണ്ട്<br />
ഭൂമിയെ മുറിച്ചിട്ടിരിക്കുന്നു..!<br />
ആർത്തവം നിലച്ച പെണ്ണിന്റെ<br />
ഊഷരമായ സ്വപ്നങ്ങൾ പോലെ<br />
പുഴകൾ;<br />
ഒഴുക്ക് നഷ്ടപ്പെട്ട സ്വത്വം പേറി<br />
മണൽച്ചുവരുകൾക്കുള്ളിൽ<br />
കബറിടം തേടുന്നു...<br />
<br />
അടർന്നുവീണ തൂവലുകളെ കുറിച്ച്<br />
നോവുന്ന പക്ഷിയുടെ<br />
പാട്ടിന്റെ താഴ്വരയിൽ<br />
കാലം അസ്തമിക്കുന്നു..!<br />
<br />
ഇടറിവിണ്ട പരിണിതിയുടെ<br />
തൂക്കുപാലങ്ങൾ താണ്ടി<br />
ഭൂതത്തിലേക്ക് നഷ്ടപ്പെടുന്ന<br />
തീവണ്ടിക്കിനാവിൽ<br />
ഞാനെന്നെയും നിന്നെയും<br />
തിരയുന്നു....!!<br />
<br />
ആകസ്മികമാണോരോ<br />
യാത്രയുമെന്നു<br />
പിറുപിറുക്കുന്ന വാലാട്ടിക്കിളിക്ക്<br />
നിന്റെ പ്രണയത്തിന്റെ നിറം..<br />
<br />
വിരഹമെന്നു പേരിട്ട വഴിയുടെ<br />
ഒറ്റക്കിതപ്പുള്ള ചെരുപ്പടയാളങ്ങൾ..<br />
ബാക്കിവെച്ച കളിമൺയാത്രയിൽ<br />
കുഴയുന്ന പാദങ്ങൾ..<br />
<br />
രാഷ്ട്രമീമാംസയിൽ<br />
മാംസം മണക്കുന്നു<br />
രാഷ്ട്രീയത്തിൽ<br />
രാഷ്ട്രം ചുവക്കുന്നു..!!<br />
<br />
പ്രേമമെന്നു വിളിക്കാൻ പാകത്തിൽ എന്റെ ഹൃദയം ചുരക്കുന്നു<br />
നിന്റെ ആത്മാവിൽ ഞാനെന്റെ<br />
പ്രണയം വരക്കുന്നു..<br />
<br />
മറന്നുപോയ പശുവിന്റെ<br />
അകിടാണ് കാലം<br />
മരിച്ചു പോയ കിടാവിന്റെ<br />
ഖബറാണ് കലഹം..!<br />
<br />
പശുവിറച്ചി തിന്നത് ഞാനല്ല<br />
പശി നിറച്ചു തന്നതെന്റെ ഉദരമല്ല..<br />
എന്നിട്ടും നിന്നെ പ്രേമിച്ചതിന്റെ പേരിൽ<br />
ഞാൻ മരിച്ചു വീഴുന്നു..!!<br />
<br />
നീ കരഞ്ഞു കണ്ണുകളിൽ കുരുത്ത<br />
കണ്ണീർക്കടലിൽ<br />
എന്റെ വേദനയുടെ തിരകളുണ്ട്..<br />
മറക്കാതെ നീയത്<br />
ഹൃദയത്തിൽ കൊരുത്തു വെക്കുക..<br />
ഇനിവരും ജന്മത്തിൽ<br />
പശുവില്ലാക്കാലത്തിൽ നമുക്ക്<br />
പിറവിയെടുക്കാം....<br />
പ്രണയം കൊണ്ടൊരു രാജ്യമുണ്ടാക്കാം.........!!!</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-1501877286910539382017-03-17T21:28:00.002-07:002017-03-17T21:28:58.204-07:00......<div dir="ltr" style="text-align: left;" trbidi="on">
ഡോംബിവിലിയിലെ സായാഹ്നങ്ങൾ<br />
വടാപാവിന്റെ മണമുള്ള മൗനങ്ങൾ കൊണ്ട്<br />
നമ്മൾ സംസാരിച്ചു കൊണ്ടിരുന്നു..<br />
<br />
ഒരു ട്രെയിനിന്റെ വാഗൺട്രാജഡികളിൽ നിന്ന്<br />
പുനർജനിച്ചു<br />
ജീവിതത്തിന്റെ നഗരകാണ്ഡത്തിലേക്ക്<br />
നടന്നുപോകുന്ന ആൾക്കൂട്ടങ്ങൾ..<br />
ചീഞ്ഞു തുടങ്ങിയ തക്കാളികൾ<br />
പീറപ്പലകയിൽ നിരത്തിവെച്ച്<br />
തന്റെ പറഞ്ഞുതേഞ്ഞ ശബ്ദം കൊണ്ട്<br />
വിലപറഞ്ഞു കൊണ്ടിരിക്കുന്ന വൃദ്ധ..<br />
ഇളനീർ കൂട്ടങ്ങൾക്കിടയിൽ<br />
തന്റെ വരവുകാരെ വിളിച്ചു കൊണ്ടിരിക്കുന്ന മദ്രാസിബാബു..<br />
ചുറ്റിലും,<br />
ശബ്ദങ്ങളുടെ ഒരു കടലിരമ്പുന്നു..!<br />
<br />
തകരഷീറ്റുകളുടെ ആകാശങ്ങൾ<br />
നിരത്തി വെച്ച ചേരിയുടെ<br />
നരച്ചുപോയ ലോകം പിന്നിൽ മറച്ചു പിടിച്ച്<br />
ചതുരനാകാശങ്ങളുടെ കോൺക്രീറ്റ് കാഴ്ചകൾ കൊണ്ട്<br />
നഗരം ചിരിക്കുന്നു....!<br />
<br />
നമുക്കിടയിൽ നിന്നും മാഞ്ഞു പോയ നിമിഷങ്ങളിൽ നിന്ന്<br />
നഷ്ടപ്പെട്ടു തുടങ്ങിയ നമ്മളെകുറിച്ചു<br />
ഓർമ്മ വരുന്നു..<br />
ഓരോ തെരുവിലും ഓർമ്മകളുടെ വാണിഭശാലകൾ തുറന്നിട്ടിരിക്കുന്നു..<br />
നിശ്ശബ്ദമായ കരച്ചിലിനൊടുവിൽ<br />
താന്താങ്ങളുടെ ഓർമ്മകളും പേറി<br />
എല്ലാവരും മടങ്ങുന്നു;<br />
അഭിശപ്തമായ ജീവിതത്തിരക്കുകളുടെ ആൾക്കടലുകളിൽ ഒലിച്ചു പോകുന്നു...!<br />
<br />
പ്രാവുകൾ ചിറകടിച്ചുയരുന്ന നടപ്പാതയിലൂടെ<br />
കൈകൾ കോർത്ത് പിടിച്ചു നടക്കാം..<br />
ചിറകില്ലാത്ത പ്രാവുകളാണ് നമ്മൾ എന്ന്<br />
പരസ്പരം ഉരുവിടാം..<br />
പ്രണയത്തിന്റെ പാദമുദ്രകൾ അണിഞ്ഞു<br />
സ്നിഗ്ധമായിതീർന്ന വഴിയിൽ നമ്മളെ മറന്നു വെക്കാം..!<br />
<br />
ഭാംഗിന്റെ ലഹരിപുതച്ച രാത്രിക്ക് മുൻപ്<br />
നമ്മൾ പിരിഞ്ഞു പോവുകയാണ്..<br />
ബീറ്റ് പോലീസിന്റെ പരുക്കൻ ശബ്ദങ്ങൾക്കും,<br />
ബംഗാളി പിമ്പിന്റെ കുഴഞ്ഞു തുടങ്ങിയ ഇടപാടു വിളികൾക്കുമപ്പുറം,<br />
നിരത്തിൽ നമുക്കിടയിലെ അകലങ്ങൾ കൂടി വരുന്നു..<br />
എതിർ ദിശയിലേക്ക് ഒഴുകി പരസ്പരം നഷ്ടപ്പെട്ടു പോകുന്ന<br />
രണ്ട് പുഴകൾ..<br />
<br />
അതെ,<br />
മൗനത്തിന്റെ ഈ കടലാണ്<br />
ഇനി ബാക്കിയുള്ളത്...!!<br />
<br />
🎑</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-54244893903124672962017-03-06T15:21:00.002-08:002017-03-06T15:21:46.119-08:00.......<div dir="ltr" style="text-align: left;" trbidi="on">
#യക്കൂസ<br />
എന്ന് പേരുള്ള<br />
രാജ്യം..!<br />
കടന്നുകയറ്റങ്ങളുടെ..<br />
കള്ളത്തരങ്ങളുടെ..<br />
പിടിച്ചുപറിയുടെ<br />
നിയമപുസ്തകം,<br />
ന്യായം പറയുന്ന രാജ്യം...!<br />
<br />
നീതിമാൻ ആവുക<br />
എന്നത്<br />
അവിടെ കഴുവേറ്റപ്പെടാൻ<br />
പര്യാപ്തമായ കുറ്റമാണ്..<br />
ഏറ്റവും വലിയ കൊള്ളക്കാരൻ<br />
#യക്കൂസയിലെ രാജാവ്..!<br />
<br />
ശരികളെ തെറ്റുകൾ<br />
വിഴുങ്ങിയ ദിവസങ്ങളാണ്<br />
അവിടെ എപ്പോഴും..<br />
വെളിച്ചത്തെ ഇരുട്ട് വിഴുങ്ങിയ പോലെ..<br />
അതുകൊണ്ട്,<br />
യക്കൂസയിലെ ദിവസങ്ങൾ<br />
രാതികൾ മാത്രം കലർന്നവയായിരുന്നു..<br />
പകൽ<br />
വെളിച്ചം<br />
പ്രഭാതം<br />
സൂര്യൻ<br />
ചന്ദ്രൻ<br />
നക്ഷത്രങ്ങൾ<br />
തുടങ്ങിയ വാക്കുകൾ അവർക്ക്<br />
അറിയുക പോലുമുണ്ടായിരുന്നില്ല..<br />
<br />
തീ<br />
കനൽ<br />
വൈദ്യുതി<br />
ബൾബ്<br />
ടോർച്<br />
കാഴ്ച<br />
അവർക്ക് അറിയാത്ത വാക്കുകൾ ഇനിയുമുണ്ട്..!<br />
<br />
അവർക്ക് കണ്ണുകൾ ഉണ്ടായിരുന്നെങ്കിലും<br />
കനത്ത ഇരുട്ടിൽ കാഴ്ചയുടെ പ്രസക്തി ഇല്ലായിരുന്നു..<br />
അതുകൊണ്ടു തന്നെ അന്ധത എന്നതും അവർക്ക് മനസ്സിലായില്ല..<br />
<br />
ദിവസങ്ങൾക്കിടയിൽ തുടക്കവും ഒടുക്കവും ഇല്ലായിരുന്നു..<br />
അതുകൊണ്ടു തന്നെ<br />
സമയവും..<br />
ജനിച്ചതു മുതൽ മരിക്കുന്നത് വരെ<br />
ഒരൊറ്റ ദിവസം!<br />
<br />
അവരുടെ വീടുകൾ<br />
ഇരുട്ടുകൊണ്ടു നിർമ്മിക്കപ്പെട്ട<br />
വെറും സാധ്യത ആയിരുന്നു.<br />
വസ്ത്രങ്ങളും<br />
ആഭരണങ്ങളും<br />
ഇരുട്ടെന്ന വെറും സാധ്യത ആയിരുന്നു..<br />
ഓരോ യക്കൂസക്കാരനും<br />
മണം കൊണ്ട് പരസ്പരം തിരിച്ചറിഞ്ഞു..<br />
സ്പർശനങ്ങൾ കൊണ്ട് സംസാരിച്ചു..!<br />
<br />
ശബ്ദങ്ങളുടെ<br />
കടലിൽ പോലും<br />
പരസ്പരം മണത്തു<br />
സ്പർശിച്ചു അവർ<br />
ആശയവിനിമയം ചെയ്തു..<br />
<br />
അവർക്ക് ശബ്ദങ്ങൾ<br />
അവരല്ലാത്തവരെ<br />
അകറ്റാൻ വേണ്ടിയുള്ള<br />
ആയുധമായിരുന്നു<br />
<br />
#യക്കൂസ<br />
എന്ന രാജ്യത്തിൽ<br />
വിശക്കുന്നവർ ഇല്ലായിരുന്നു;<br />
അത് കൊണ്ട് തന്നെ പട്ടിണിയും..!<br />
<br />
പരസ്പരം കൊള്ളയടിക്കപ്പെടാനുള്ള<br />
ജനതയെന്നു മാത്രം<br />
അവർക്ക് അവരെ കുറിച്ച് അറിയാമായിരുന്നു..<br />
അവരുടെ ദൈവം, സാത്താനും<br />
അവരുടെ സാത്താൻ, ദൈവവുമായിരുന്നു...!<br />
<br />
ഭക്ഷണം വേണ്ടാത്തത് കൊണ്ട് തന്നെ അവർക്ക്<br />
ദഹനേന്ദ്രിയങ്ങളും, <br />
ശൗച്യാലയങ്ങളും,<br />
അടുക്കളയും,<br />
കൃഷിയും,<br />
തോട്ടങ്ങളും,<br />
ഹോട്ടലും,<br />
ഡയ്നിംഗ് ടേബിളും<br />
ഒന്നും ആവശ്യമുണ്ടായിരുന്നില്ല..<br />
<br />
അവർക്കിടയിൽ ആണും പെണ്ണും<br />
ഇല്ലായിരുന്നു<br />
അല്ലെങ്കിൽ അവർ ഒരേ സമയം<br />
ആണും പെണ്ണുമായിരുന്നു..<br />
മുന്നിൽ ലിംഗവും<br />
പിന്നിൽ യോനിയും<br />
വലിയ മുലകളും<br />
എല്ലാവർക്കും ഉണ്ടായിരുന്നു..<br />
ആർക്കു ആരെയും ഭോഗിക്കാമായിരുന്നു..<br />
അത് കൊണ്ട് തന്നെ<br />
യക്കൂസയിൽ പീഡനം ഉണ്ടായിരുന്നില്ല..<br />
<br />
പരസ്പരം കൊള്ളയടിക്കപ്പെടാനുള്ള<br />
സാത്താന്റെ സന്തതികൾ<br />
എന്ന് അവർ പാടിക്കൊണ്ടേയിരുന്നു..<br />
<br />
#യക്കൂസ<br />
എന്ന രാജ്യത്തിലെ<br />
ദിവസം<br />
ഇരുട്ടിന്റെ<br />
നഗ്നതയാണ്..<br />
മണങ്ങളുടെ<br />
വേഴ്ചയാണ്....!<br />
<br />
സമയമാപിനികളുടെ<br />
ഇങ്ങേയറ്റത്തെ<br />
വെളിച്ചത്തിന്റെ രാജ്യത്തു നിന്ന്<br />
പകലുകളുടെ മറവിലെ<br />
ഇരുട്ടുകളിൽ പൂക്കുന്ന<br />
ലിംഗങ്ങൾ കൊണ്ട്<br />
സംസാരിക്കുന്ന പ്രജകളിലൊരാളായി<br />
നിൽക്കുമ്പോൾ<br />
യക്കൂസയിലെ കറുത്ത നിറമുള്ള<br />
ദിവസത്തെ സ്നേഹിച്ചു പോകുന്നു..<br />
<br />
കാരണം<br />
യക്കൂസയിൽ<br />
പത്തുവയസ്സുള്ള<br />
(ആൺ/പെൺ)കുട്ടികൾ<br />
തൂങ്ങിമരിക്കാറില്ല......!<br />
<br />
പരസ്പരം കൊള്ളയടിക്കപ്പെടാനുള്ള<br />
സാത്താന്റെ ജനത<br />
ഒരേസമയം<br />
ഇരകളും, വേട്ടക്കാരുമായി<br />
തങ്ങളുടെ ദൈവപുസ്തകത്തെ<br />
സ്വാർത്ഥകമാക്കുന്നു..!!<br />
<br />
....🎑....</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-36044950009601233322017-03-03T20:42:00.002-08:002017-03-03T20:42:38.451-08:00..........<div dir="ltr" style="text-align: left;" trbidi="on">
ഒറ്റയടിപ്പാതകൾ<br />
ഇടയ്ക്കു മുറിയുന്ന<br />
നദികളാണ്..<br />
കടലിന്റെ മണമുള്ള<br />
പെരുവഴിയിലേക്ക്<br />
ചേരുവാനാകാതെ<br />
ഓരോ പാതയും<br />
മരിച്ചു തീരുന്നു..!<br />
<br />
ഇടയിലൊരു<br />
ഇലഞ്ഞിമരത്തിന്റെ<br />
ഇല്ലാത്തണൽ..<br />
വെയിൽ കത്തിവീഴുന്ന<br />
പകൽച്ചുരങ്ങൾ..<br />
വിയർപ്പിന്റെ ചൂരുള്ള<br />
യാത്രകൾ..<br />
<br />
മുറിഞ്ഞു പോയ<br />
പരശ്ശതം നദികളെ<br />
പാദമുദ്രകൾ കൊണ്ട്<br />
അളന്നെടുക്കുന്നു..<br />
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്<br />
സംക്രമിക്കുവാൻ<br />
നിശ്വാസങ്ങളുടെ<br />
പാലം മെനയുന്നു..<br />
<br />
മൗനത്തിന്റെ മേഘശാഖികൾ<br />
മഴപ്പൂവുകളുതിർത്തു<br />
നനഞ്ഞു തീർന്ന ജീവിതം,<br />
എന്നിട്ടും<br />
മരുഭൂയിലെ മണൽ വഴിയിൽ<br />
ചുട്ടു പൊള്ളുന്നു..<br />
<br />
ഒറ്റയടിപ്പാതകൾ<br />
തന്നിലേക്ക് തന്നെ മടങ്ങുന്ന<br />
നമ്മിലെ സ്വത്വമാണ്..<br />
നഷ്ടപ്പെട്ടു പോയ കാലങ്ങളെ<br />
പിന്നിലെ കാലടിപ്പാടുകളിൽ<br />
മനപ്പൂർവ്വം മറന്നു വെച്ച് <br />
യാത്ര തുടരുന്നു...<br />
സത്യത്തിൽ,<br />
നാം നമ്മളെ തന്നെയാണ്<br />
ഉപേക്ഷിക്കുന്നത്...!!<br />
<br />
🎑</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-38234759482349345292017-02-10T08:44:00.003-08:002017-02-10T08:44:59.107-08:00..........<div dir="ltr" style="text-align: left;" trbidi="on">
നിശ്ശബ്ദതയുടെ താഴ്വരയിൽ<br />
ശൈത്യം പൂക്കുന്ന ദലമില്ലാമരങ്ങൾ..<br />
ശരത്കാലത്തിന്റെ ശോകശിഖിരങ്ങൾ..<br />
സ്മൃതിയെന്നു പേരുള്ള ഋതുവിൽ<br />
മൃതി രുചിക്കാത്ത മൗനങ്ങൾ..!<br />
മേഘച്ചവർപ്പുള്ള മഴരുചികളിൽ നിന്ന്<br />
വേനൽമണങ്ങളെ പകുക്കുന്ന കാനൽ....!<br />
<br />
മരുഭൂമിയിൽ നിന്ന്<br />
മൊഴികളുടെ പുഴ പൊട്ടിയൊലിക്കുന്നു....<br />
വിപ്ലവങ്ങളുടെ ചായക്കോപ്പകൾ<br />
നിറഞ്ഞു കവിയുന്ന മജ്ലിസ്..<br />
കവിതകളുടെ പട്ടം പറക്കുന്ന<br />
ആകാശത്തിൽ നിന്ന്<br />
ഒളിച്ചോടിപ്പോന്ന മേഘങ്ങൾ..<br />
<br />
ഒറ്റപ്പെട്ടവരുടെ മരണങ്ങളിൽ നിന്ന്<br />
ജീവിതം പകുത്തെടുത്ത<br />
കുന്തിരിക്കത്തിന്റെ ചൂരുള്ള<br />
കഫൻനിനവുകൾ<br />
<br />
ഉപേക്ഷിക്കപ്പെട്ട ദേഹങ്ങളിൽ നിന്ന്<br />
പറന്നുയരുന്ന മുൻപേ<br />
ചിറകു കുടഞ്ഞു തയ്യാറാവുന്ന<br />
കിനാവിന്റെ പക്ഷികൾ...<br />
<br />
ഇരുട്ടിന്റെയത്രക്ക് അപരിചിതമായ<br />
നോട്ടങ്ങളിൽ നിന്ന്<br />
അഴിച്ചെടുത്തു നെയ്യുന്ന<br />
ഒരു നിമിഷം;<br />
പരസ്പരം തിരിച്ചറിയാതെ<br />
ഉടലറ്റു പോയ രണ്ട് നിഴലുകൾ...!!<br />
<br />
🎑</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-27812377865351749522017-02-10T06:47:00.002-08:002017-02-10T06:47:28.206-08:00.............<div dir="ltr" style="text-align: left;" trbidi="on">
ഉന്മാദം<br />
അതിന്റെ<br />
വിരലുകൾ കൊണ്ട്<br />
എന്റെ സ്വപ്നം വരയ്ക്കുന്നു..<br />
അഴിഞ്ഞു പോയ<br />
നിലാവിന്റെ<br />
ചികുരഭാരങ്ങൾ<br />
ഉടലിൽ പകർന്ന രാത്രി..<br />
മറന്നു പോയ<br />
പകലിലേക്ക്<br />
തിരിച്ചെയ്യാനുള്ള<br />
ഓർമ്മയുടെ മണമുള്ള<br />
നിനവമ്പുകൾ..!<br />
<br />
കടലതിന്റെ<br />
തിരത്തലപ്പുകൾ കൊണ്ട്<br />
എന്റെ കവിതയെപ്പുണരുന്നു..<br />
വൃത്തങ്ങൾ പരന്നു പോയ<br />
വിതാനങ്ങളിൽ നിന്ന്<br />
തികച്ചും ഈണമറ്റ<br />
വരികളുടെ<br />
ബഹളങ്ങൾ...<br />
മറഞ്ഞു പോയ<br />
പ്രിയകവികളുടെ വിലാപങ്ങൾ;<br />
പിടയുന്ന 'കവിതകൾ'...!!<br />
<br />
മരണമതിന്റെ<br />
കറുത്ത/വെളുത്ത പുടവ കൊണ്ട്<br />
എന്റെ ജീവിതത്തെ പുതക്കുന്നു..<br />
ഉടൽത്താഴ്വരയിൽ<br />
മുകിൽച്ചിറകണിഞ്ഞ മൗനം..<br />
മഞ്ഞവെയിൽപ്പടവിൽ<br />
ഏകാകിയായൊരു മരുഭൂമി;<br />
പ്രവാസം...!!!<br />
<br />
🎑</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-38719453057052429402017-01-07T19:33:00.003-08:002017-01-07T19:33:26.545-08:00........<div dir="ltr" style="text-align: left;" trbidi="on">
ഇരുട്ട്...<br />
നിയോൺ ബൾബുകൾ തീർത്ത<br />
വെളിച്ചങ്ങളുടെ<br />
വേലികൾക്കപ്പുറത്തു<br />
പതുങ്ങിക്കിടക്കുന്നു..<br />
നിഴലുകൾ, നാഗങ്ങളായ്<br />
പരസ്പരം ഇണചേരുന്ന<br />
തെരുവുകളിൽ നിന്ന്<br />
ഭാംഗിന്റെ മണമുള്ള<br />
പാട്ടുകൾ വീടുവിട്ടിറങ്ങുന്നു..<br />
ആകാശമെന്നു പേര് മാറ്റി വിളിച്ച<br />
തകരഷീറ്റുകൾക്കു താഴെ<br />
ജീവിതം തിളച്ചുമറിയുന്നു..<br />
ഓരോ ചേരിയും നഗരത്തിന്റെ<br />
ക്യാൻസറാണെന്ന് നീ പറയുമെങ്കിലും....!!<br />
<br />
നോക്കൂ,<br />
ഇന്നലെ രാത്രിയിൽ നിന്റെ<br />
ബാൽക്കണിയിൽ ഇരുന്നു കാണാതെ കണ്ട<br />
തെരുവാണിത്..<br />
ഓരോപകലും, അപരിചിതത്വത്തിന്റെ<br />
ഉടുപ്പണിയിച്ചു തെരുവിന്റെ<br />
ഇന്നലെകളെ മായ്ച്ചു കളയുന്നു..!<br />
രാത്രികൾ ഓർമ്മയുടെ<br />
വീഞ്ഞു പകരുന്നത്,<br />
ഇരുട്ട് ഒരവാച്യമായ സുരക്ഷിതത്വം<br />
നൽകുന്നത്,<br />
എനിക്ക് മനസ്സിലാകും...<br />
ഇരുട്ട്, <br />
തലവെട്ടിയെടുത്ത<br />
വെളിച്ചത്തിന്റെ<br />
ശവകല്ലറയാണെന്ന്<br />
നീ പറയുമെങ്കിലും...!<br />
<br />
പകലുകൾ എന്ന് നീ വിളിക്കുന്ന<br />
വെളിച്ചത്തിന്റെ കടലുകൾക്ക് മേലേ<br />
നടക്കുവാൻ എനിക്കാവില്ല<br />
രാത്രികൾ എന്ന് ഞാൻ വിളിക്കുന്ന<br />
ഉത്തരീയങ്ങൾ എന്നെ പുതക്കുന്നു <br />
അന്ധതയുടെ സാധ്യതകളിൽ നിന്ന്<br />
ഒരിരുട്ടു മണം പെയ്യുന്നു<br />
<br />
നോക്കു<br />
ഒരു നാട് തന്നെ കാഴ്ചയില്ലാത്തവരുടെ കൊട്ടാരമാണ്<br />
രാജാവ് നഗ്നനാണെന്നു തിരിച്ചറിയാൻ വയ്യാത്ത പ്രജകൾ;<br />
ആവിഷ്ക്കാരപ്രതിസന്ധിയുടെ<br />
അങ്ങേയറ്റം...<br />
ചിറകില്ലാത്ത കിളികളുടെ ആകാശവിസ്താരങ്ങൾ!!<br />
<br />
നീ കാണുന്നതിനേക്കാൾ ഞാൻ കാണുന്നുണ്ട്<br />
ഇന്നലെ രാത്രിയിൽ<br />
ധോബിവാലയുടെ കൂരയുടെ<br />
അടുക്കളവാതിൽ തകർത്തു സദാചാരപ്പോലീസ് അയാളുടെ ഭാര്യയെയും മകളെയും ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നത്<br />
ഞാൻ കണ്ടു...<br />
(ഇവിടെ എന്റെ കാഴ്ചയുടെ പ്രസക്തിയെ ചോദ്യം ചെയ്യരുത് പ്ലീസ്)<br />
ധോബിവാലയുടെ പതിനേഴു തികഞ്ഞ മകൾ തെരുവിലെ സ്വർണ്ണകടയുടമ സിന്ധിയുടെ മകനുമായി പ്രേമത്തിലായിരുന്നു!!<br />
<br />
ഇന്ന് പകലിൽ<br />
ധോബിവാലയെ ഭാര്യയെയും, മകളെയും കൊന്നതിനു സാക്ഷാൽ പോലീസ് വന്നു പിടിച്ചു കൊണ്ട് പോയതും ഞാൻ കണ്ടു..<br />
കണ്ണുള്ളവർക്കു കാണാൻ കഴിയാത്ത പലതും<br />
ഞങ്ങൾ, കണ്ണില്ലാത്തവർക്കു കാണാൻ കഴിയും<br />
<br />
മരിച്ചവരുടെ രാത്രിയെക്കാളും<br />
ജീവിച്ചിരിക്കുന്നവന്റെ പകലിനെയാണ് എനിക്ക് പേടി<br />
വെളിച്ചം പല സത്യങ്ങളെയും മറക്കുന്ന മുഖംമൂടിയാണ്....!!<br />
<br />
അറിയുമോ,<br />
നീയെന്റെ രാത്രികളിൽ അത്രയ്ക്ക് വിശുദ്ധയാണ്<br />
നിന്റെ ചൂട് മുഴുവൻ എന്റെ തണുപ്പിനെ പുതച്ചു കിടക്കും<br />
നിന്റെ പകലുകളിൽ നീയെനിക്ക്<br />
അപരിചിതയാണ്..<br />
വൈകുന്നേരം തിരിച്ചു വന്നു<br />
നിന്റെ ഉടലിൽ പറ്റിപ്പിടിച്ച<br />
അപരിചിതത്വത്തിന്റെ അഴുക്കുകൾ കഴുകികളഞ്ഞു<br />
നീ വീണ്ടും വിശുദ്ധയാകുന്നു....!!<br />
<br />
രണ്ട് കാലങ്ങൾക്കിടയിലെ<br />
ഋതുഭേദങ്ങളെ കുറിച്ച്<br />
നിനക്ക് മനസ്സിലാകുന്നുണ്ടോ??<br />
പകലുകൾ,<br />
ഇരുട്ടിന്റെ ഇലകൾ പൊഴിഞ്ഞു തീരുന്ന ശിശിരം!<br />
രാത്രികൾ.<br />
അവയുടെ പുനർജന്മയോഗത്തിന്റെ<br />
വസന്തം!!<br />
<br />
നീയും ഞാനുമെന്ന പോലെ<br />
........<br />
<div>
<br /></div>
</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com10tag:blogger.com,1999:blog-3126444337687324979.post-46497760753449623592016-12-26T21:00:00.002-08:002016-12-26T21:00:37.904-08:00............<div dir="ltr" style="text-align: left;" trbidi="on">
കാഴ്ച്ചയുടെ<br />
ചായക്കോപ്പകൾ..<br />
മൊഴികളുടെ<br />
കൊടുങ്കാറ്റുകൾ..<br />
നിന്നെ പാനം ചെയ്യുന്ന<br />
വെയിൽച്ചുണ്ടുകൾ...<br />
നിന്നെ കിനാവുടുപ്പിക്കുന്ന<br />
രാവിരലുകൾ...<br />
<br />
വെറുംവാക്ക് കൊണ്ട്<br />
പ്രണയം പറഞ്ഞു<br />
ഭാഷയും ലിപികളും<br />
വറ്റിപ്പോയിരിക്കുന്നു..<br />
മറ്റൊരു കാലത്തിലേക്ക്<br />
അടർന്നു പോയ വസന്തമെന്നു<br />
നീ വിലപിക്കുന്നു...!<br />
<br />
ഉടലുകളന്യോന്യം ചുണ്ടില്ലാതെ<br />
സംസാരിക്കുന്നത്<br />
നിഴലുകളുടെ സർപ്പങ്ങൾ<br />
ഇണ ചേരുന്നത്<br />
ഒരുഷ്ണത്തിന്റെ ഭാഷയിൽ<br />
വിയർപ്പിന്റെ ലിപിയിൽ<br />
നാം വായിച്ചെടുക്കുന്നു....<br />
<br />
(((അല്ലെങ്കിലെന്നും ഇങ്ങനെയാണ്<br />
ഒരു മാംസവാതായനം<br />
തുറന്നിട്ട ഇടനാഴിയാണ്<br />
പ്രണയം..... )))<br />
<br />
മുറിച്ചിട്ട പല്ലിവാൽ പോലെ<br />
ഓർമ്മകൾ പിടക്കുന്നു..!<br />
മരം ചുറ്റിയ ഒരു വിശുദ്ധ പ്രണയം<br />
മനസ്സിൽ മുളക്കുന്നു...!!<br />
<br />
പഴയ കാലമെന്നു<br />
പ്രണയത്തിന്റെ ഋതുക്കളെ<br />
പകുത്തു<br />
പുതിയ കാലത്തിന്റെ<br />
സൈബർ ചുംബനങ്ങളിൽ<br />
നമുക്ക് മുഴുകാം...<br />
ചുംബിക്കാൻ ചുണ്ടുകൾ പോലും വേണ്ടാത്ത<br />
E-കാലം 😎<br />
<br />
🎑</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2tag:blogger.com,1999:blog-3126444337687324979.post-68782152162000859072016-12-12T21:18:00.001-08:002016-12-12T21:18:48.494-08:00........<div dir="ltr" style="text-align: left;" trbidi="on">
ഇവിടെ,<br />
എണ്ണക്കിണറിനു<br />
ചുറ്റും<br />
എണ്ണത്തിൽ പെടാത്ത<br />
ചില<br />
എണ്ണക്കറമ്പൻ കവികളുണ്ട്...<br />
<br />
നിങ്ങൾ,<br />
കണ്ണുകൾക്ക് മേൽ<br />
തുന്നി വെച്ച<br />
വിമർശക്കണ്ണുകൾ കൊണ്ട്<br />
കാണാനാകാത്ത<br />
കണ്ണാടികവിതകൾ....<br />
<br />
മരുഭൂമിയുടെ<br />
മണ്ണാഴങ്ങളിൽ നിന്ന്<br />
വിണ്ണിലേക്ക് പടർന്നു കയറിയ<br />
പയറുമണിച്ചെടിയുടെ<br />
വിരൽത്തുമ്പു പോറിയ<br />
കവിതകൾ..<br />
<br />
ഒട്ടകത്തിന്റെ,<br />
ഷേരിയുടെ,<br />
ഷവർമ്മയുടെ,<br />
അരീസയുടെ,<br />
കുബ്ബൂസിന്റെ,<br />
അമൂസിന്റെ,<br />
ബദുവിന്റെ,<br />
ഊദിന്റെ,<br />
ഖാവയുടെ;<br />
കമ്പിളിയാടിന്റെയും<br />
മണമുള്ള കവിതകൾ....<br />
<br />
മരുപ്പച്ചയുടെ തണുപ്പുള്ള<br />
കാറ്റിന്റെ മണ്ചൂടുള്ള<br />
വെയിലിന്റെ കനൽചൂരുള്ള<br />
കവിതകൾ...!<br />
<br />
അറിയുമോ,<br />
കവിതകളെ എംബാം<br />
ചെയ്തു വെച്ച<br />
മോർച്ചറികളിൽ നിന്ന്<br />
നിങ്ങളെപ്പോഴും തിരഞ്ഞെടുത്തു തരുന്നതാണ് ഞങ്ങൾ വായിക്കുന്നത്...;<br />
മെട്രോറെയിൽപ്പാളങ്ങളിൽ ,<br />
ഭൂമിക്കും ആകാശത്തിനുമിടയിലെ<br />
ഗമനവേഗവിഭ്രാന്തിയിൽ നിന്ന്<br />
ഉണർന്നെണീക്കുമ്പോഴേക്കും<br />
നഷ്ടപ്പെട്ട യാത്രകൾ പോലെ....!<br />
<br />
നിങ്ങൾ മറന്നു പോയ<br />
ഒരയ്യപ്പൻ<br />
ദേരയുടെ തിരക്ക് പിടിച്ച<br />
ഗലികളിലൊന്നിൽ ഉറുമ്പരിച്ചു കിടക്കുന്നുണ്ട്!!!<br />
<br />
🎑</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com3tag:blogger.com,1999:blog-3126444337687324979.post-10555339599021186122016-12-11T18:12:00.002-08:002016-12-11T18:12:47.252-08:00.....<div dir="ltr" style="text-align: left;" trbidi="on">
ആകാശത്തിന്റെ അതിരുകളിൽ നിന്ന്<br />
പൊട്ടിയൊലിക്കുന്ന പുഴയിൽ<br />
നക്ഷത്രക്കല്ലുകൾ തിളങ്ങുന്നു..<br />
<br />
കടലിലേക്കല്ലാത്ത പ്രയാണങ്ങളിൽ<br />
പൊടുന്നനെ,<br />
പുഴയിൽ <br />
ഒരിലകൊണ്ടുണ്ടാക്കിയ<br />
കപ്പൽ പ്രത്യക്ഷപ്പെടുന്നു...<br />
ഗതിവിഗതികൾ നിയന്ത്രിക്കപെടേണ്ട<br />
ആവശ്യമില്ലാത്തത് കൊണ്ട്<br />
തുഴച്ചിൽക്കാരോ, കപ്പിത്താനോ, യന്ത്രപങ്കകളോ ഇല്ലാത്ത കപ്പലാണത്..<br />
<br />
കപ്പൽ ഒരു ഒഴുകിക്കൊണ്ടേയിരിക്കുന്ന<br />
രാജ്യമായി രൂപാന്തരപ്പെടുന്നു..<br />
<br />
യാത്രക്കാരെ ജനമെന്നു പേര് മാറ്റുന്നു..<br />
<br />
ജനങ്ങളെ മറ്റനേകം കള്ളികളിലേക്ക് വിഭജിച്ചെഴുതി<br />
കപ്പലിനുള്ളിൽ തന്നെ രാജ്യങ്ങൾ സൃഷ്ടിക്കുന്നു..<br />
<br />
കച്ചവടക്കാർ വിലകൊടുത്തു കൊണ്ടുവന്ന പാവയെ<br />
കപ്പിത്താനെന്നു വിളിച്ചു യാത്രക്കാരെ പറ്റിക്കുന്നു<br />
നരച്ച മീശയും താടിയുമുള്ള പാവയെ കാണുമ്പോൾ<br />
യാത്രക്കാർ/ജനങ്ങൾ എണീച്ചു നിന്ന് വണങ്ങിതുടങ്ങുന്നു..<br />
<br />
കപ്പലിപ്പോൾ രാഷ്ട്രീയമായ ചില കീഴടങ്ങലുകളുടെ കണക്കു പുസ്തകമാണ്..<br />
പുഴയുടെ ഒഴുക്ക് പോലും തങ്ങളുടെ ചൊല്പടിക്കാണെന്നു പാവഗവണ്മെന്റ് പ്രഖ്യാപിക്കുന്നു.<br />
<br />
തുഴച്ചിൽ നിരോധിക്കപ്പെട്ട യാത്രയിൽ<br />
നമുക്ക് പോകേണ്ടത് ആകാശത്തിന്റെ അതിരിലേക്കാണെന്നു വേവലാതിപ്പെട്ട ചില യുവാക്കൾക്ക്<br />
മാത്രം<br />
നക്ഷത്രക്കണ്ണുകളുണ്ടായിരുന്നു...!<br />
<br />
കൈകൾ തുഴകളാക്കി<br />
ഒഴുക്കിനെതിരെ തുഴഞ്ഞു കൊണ്ടിരുന്ന അവരുടെ കഴുത്തിനു മേൽ തലകളുണ്ടാകരുതെന്നു<br />
കച്ചവടക്കാർ വിധി കൽപ്പിക്കുന്നു<br />
<br />
പാവപ്പൊലീസുകാർ<br />
വെട്ടിയെടുത്ത തലകളിൽ<br />
അനേകം<br />
നക്ഷത്രക്കണ്ണുകൾ തിളങ്ങികൊണ്ടിരുന്നു..!<br />
<br />
കപ്പലെന്നു പേരുള്ള രാജ്യത്തിന്<br />
ദിശ നഷ്ടപ്പെടുന്നു<br />
പുഴ ഒഴുകികൊണ്ടേയിരിക്കുന്നു<br />
ആകാശത്തിന്റെ അതിരുകളിൽ നിന്നു<br />
ഇല്ലാക്കടലിലേക്കുള്ള യാത്രയിൽ<br />
കപ്പലിലെ യാത്രക്കാർക്ക് നക്ഷത്രക്കണ്ണുകൾ മുളച്ചു തുടങ്ങുന്നു..<br />
<br />
മുറിച്ചു മാറ്റപ്പെടുന്ന ഓരൊ തലകളിലും നക്ഷത്രക്കണ്ണുകൾ<br />
തിളങ്ങി കൊണ്ടിരുന്നു..<br />
<br />
കണ്ണുകൾ ആവശ്യമില്ലാത്ത പാവകൾ മാത്രം ബാക്കിയാവുന്നതു വരെ തലയെടുക്കലുകൾ തുടരുന്നു...<br />
<br />
കപ്പലിപ്പോൾ ശ്മശാനമാണ്<br />
തലകളില്ലാത്ത ശവങ്ങളുടെ അഴുകിയ മണം..<br />
മൌനത്തിന്റെ അലർച്ചകൾ...<br />
<br />
പുഴ വറ്റിപ്പോയിരിക്കുന്നു;<br />
മരുഭൂമിയുടെ മണൽച്ചുഴിയിൽ<br />
ഒഴുക്ക് നഷ്ട്ടപ്പെട്ട കപ്പലെന്ന രാജ്യം...!<br />
പാവത്തലകൾ മാത്രം<br />
യാത്രയുടെ ലഹരിയിലാണ്...<br />
കാരണം;<br />
അവക്ക് കണ്ണുകളില്ലല്ലോ....!!<br />
<br />
🙈🙊🙉</div>
ഷിറാസ് വാടാനപ്പള്ളിhttp://www.blogger.com/profile/13405123784366237555noreply@blogger.com2