അത്ര മേൽ ഭീകരമായ കവിത എഴുതാനാണിരുന്നത്..
കാരണം അതിനേക്കാൾ തീവ്രമായ ഒരു രാത്രിയായിരുന്നു അത്.
ഒരു തെരുവ് കത്തിയമരുകയായിരുന്നു...!
വിറകു കൊള്ളികൾക്കു പകരം പച്ച മനുഷ്യരുടെ ഉടലുകൾ ഇട്ടു കത്തിച്ച അടുപ്പുകൾ ആയിരുന്നു ഓരോ വീടും..
അഗ്രം ചെത്തിയ ലിംഗമല്ലാത്തത് കൊണ്ട് സ്വന്തം ജീവൻ തിരിച്ചു കിട്ടിയ പട്ടാളക്കാരനായിരുന്നു ഞാൻ.
അടുപ്പിനു മേലെ പാതി വെന്ത തനുവും മനവും കൊണ്ട്
ഇടുപ്പിനിടയിലെ ചെകിള ചെത്താത്ത മത്സ്യത്തെ കുറിച്ച് വികാരതീവ്രമായി ഓർത്തുകൊണ്ടിരുന്നു..
അഹമ്മദാബാദ്..
നരച്ച നിറങ്ങൾ കൊണ്ട് ചമച്ച ചതുരങ്ങളിൽ
വസ്ത്രങ്ങളുടെ നിലക്കാത്ത വർണ്ണങ്ങൾ കൊണ്ട് നമ്മെ വിളിച്ചു കൊണ്ടിരിക്കും..
കണ്ണാടികൾ കൊണ്ട് പുതച്ച ഉടയാടകൾക്കിടയിൽ നിന്ന്
കണ്ണാടികളെക്കാൾ തിളക്കമുള്ള കണ്ണുകൾ കൊണ്ട് ഹരം കൊള്ളിക്കുന്ന പെണ്ണുങ്ങൾ..
മധുരം വിളമ്പുന്ന കടകൾ..
മുംബൈയിലെ ഭാങ്ങിനെക്കാൾ വീര്യമുള്ള സർബത് ശാലകൾ..
ഉന്മാദം അതിന്റെ അമ്മവീട്ടിൽ തിരിച്ചെത്തിയ സന്ധ്യകൾ..
ആരും അന്യരായിരുന്നില്ല അവിടെ..
എല്ലാവർക്കും പരസ്പരം മനസ്സിലാകുന്ന ഒരു മൗനം
ചുറ്റിലും പടർന്നിരുന്നു...
മലബാറി ഹോട്ടലിൽ
സാമ്പാറും ചോറും തീയലും ഓലനും
നാട്ടിലേക്കുള്ള രുചിവഴികളായിരുന്നു..
തെരുവ് കത്തുന്നു...
കവിതയിലേക്ക് അടർന്നു വീണ ചൂടിൽ അക്ഷരങ്ങൾ പൊള്ളിപ്പോകുന്നു..
മലബാറി ഹോട്ടലിലെ നാണുവാശാൻ വിറകു പോലെ കത്തിത്തീർന്നു പോയി..
മൂത്ര സംബന്ധമായ അസുഖം മൂലം ബംഗാളി ഡോക്ടർ അഷുതോഷ് ബാനർജി ചെത്തിയെടുത്ത ലിംഗാഗ്രം നാണുവാശാന്റെ ജാതകം തിരുത്തി..
നാല്പത്തേഴു വയസ്സ് വരെ വിടാതെ പിന്തുടർന്ന ശനിയുടെ അപഹാരം
ശുക്രദശയിലേക്ക് വിലയിച്ചു എണ്പത്തിമൂന്നു വയസ്സു വരെ നീണ്ടു കിടക്കുന്ന രാജയോഗത്തിന്റെ ബാല്യത്തിലായിരുന്നു അയാൾ..
തട്ടുമ്പുറത്തെ ചൂടിൽ വെന്തുരുകി പട്ടാളക്കാരൻ എഴുതി..
ഒരടുപ്പിനു മുകളിൽ വേവുന്ന ചുവന്ന നിറമുള്ള ഹൃദയത്തെ കുറിച്ച്..
പട്ടാളക്കാരൻ ഹിന്ദുവായിരുന്നു.
ഏയ് .. അല്ല, ഇസ്ലാമായിരുന്നു...
അല്ലല്ല.. കൃസ്ത്യാനിയായിരുന്നു..
അല്ലെങ്കിൽ യഹൂദനോ പാഴ്സിയോ സിക്കോ ജൈനനോ ബുദ്ധനോ ആയിരുന്നു..
അതുമല്ലെങ്കിൽ യുക്തിവാദി..
അപ്പോഴും പട്ടാളക്കാരൻ എന്ന ഞാനായിട്ട് പോലും
മനുഷ്യൻ എന്ന കോളത്തിലേക്ക് എന്നെ ഒതുക്കാൻ വയ്യാത്ത അത്രക്ക് ഭീകരമായ ഒരു കവിത തന്നെയാണ് സഹോ,
(ഇന്നത്തെ) അന്നത്തെയും ഇന്ത്യ.....!!!
.......
കടപ്പാട്: അടുപ്പിനു മുകളിൽ വെന്ത് തീർന്ന രാത്രിയിലെ പ്രിയപ്പെട്ട *പട്ടാളക്കാരന്
കാരണം അതിനേക്കാൾ തീവ്രമായ ഒരു രാത്രിയായിരുന്നു അത്.
ഒരു തെരുവ് കത്തിയമരുകയായിരുന്നു...!
വിറകു കൊള്ളികൾക്കു പകരം പച്ച മനുഷ്യരുടെ ഉടലുകൾ ഇട്ടു കത്തിച്ച അടുപ്പുകൾ ആയിരുന്നു ഓരോ വീടും..
അഗ്രം ചെത്തിയ ലിംഗമല്ലാത്തത് കൊണ്ട് സ്വന്തം ജീവൻ തിരിച്ചു കിട്ടിയ പട്ടാളക്കാരനായിരുന്നു ഞാൻ.
അടുപ്പിനു മേലെ പാതി വെന്ത തനുവും മനവും കൊണ്ട്
ഇടുപ്പിനിടയിലെ ചെകിള ചെത്താത്ത മത്സ്യത്തെ കുറിച്ച് വികാരതീവ്രമായി ഓർത്തുകൊണ്ടിരുന്നു..
അഹമ്മദാബാദ്..
നരച്ച നിറങ്ങൾ കൊണ്ട് ചമച്ച ചതുരങ്ങളിൽ
വസ്ത്രങ്ങളുടെ നിലക്കാത്ത വർണ്ണങ്ങൾ കൊണ്ട് നമ്മെ വിളിച്ചു കൊണ്ടിരിക്കും..
കണ്ണാടികൾ കൊണ്ട് പുതച്ച ഉടയാടകൾക്കിടയിൽ നിന്ന്
കണ്ണാടികളെക്കാൾ തിളക്കമുള്ള കണ്ണുകൾ കൊണ്ട് ഹരം കൊള്ളിക്കുന്ന പെണ്ണുങ്ങൾ..
മധുരം വിളമ്പുന്ന കടകൾ..
മുംബൈയിലെ ഭാങ്ങിനെക്കാൾ വീര്യമുള്ള സർബത് ശാലകൾ..
ഉന്മാദം അതിന്റെ അമ്മവീട്ടിൽ തിരിച്ചെത്തിയ സന്ധ്യകൾ..
ആരും അന്യരായിരുന്നില്ല അവിടെ..
എല്ലാവർക്കും പരസ്പരം മനസ്സിലാകുന്ന ഒരു മൗനം
ചുറ്റിലും പടർന്നിരുന്നു...
മലബാറി ഹോട്ടലിൽ
സാമ്പാറും ചോറും തീയലും ഓലനും
നാട്ടിലേക്കുള്ള രുചിവഴികളായിരുന്നു..
തെരുവ് കത്തുന്നു...
കവിതയിലേക്ക് അടർന്നു വീണ ചൂടിൽ അക്ഷരങ്ങൾ പൊള്ളിപ്പോകുന്നു..
മലബാറി ഹോട്ടലിലെ നാണുവാശാൻ വിറകു പോലെ കത്തിത്തീർന്നു പോയി..
മൂത്ര സംബന്ധമായ അസുഖം മൂലം ബംഗാളി ഡോക്ടർ അഷുതോഷ് ബാനർജി ചെത്തിയെടുത്ത ലിംഗാഗ്രം നാണുവാശാന്റെ ജാതകം തിരുത്തി..
നാല്പത്തേഴു വയസ്സ് വരെ വിടാതെ പിന്തുടർന്ന ശനിയുടെ അപഹാരം
ശുക്രദശയിലേക്ക് വിലയിച്ചു എണ്പത്തിമൂന്നു വയസ്സു വരെ നീണ്ടു കിടക്കുന്ന രാജയോഗത്തിന്റെ ബാല്യത്തിലായിരുന്നു അയാൾ..
തട്ടുമ്പുറത്തെ ചൂടിൽ വെന്തുരുകി പട്ടാളക്കാരൻ എഴുതി..
ഒരടുപ്പിനു മുകളിൽ വേവുന്ന ചുവന്ന നിറമുള്ള ഹൃദയത്തെ കുറിച്ച്..
പട്ടാളക്കാരൻ ഹിന്ദുവായിരുന്നു.
ഏയ് .. അല്ല, ഇസ്ലാമായിരുന്നു...
അല്ലല്ല.. കൃസ്ത്യാനിയായിരുന്നു..
അല്ലെങ്കിൽ യഹൂദനോ പാഴ്സിയോ സിക്കോ ജൈനനോ ബുദ്ധനോ ആയിരുന്നു..
അതുമല്ലെങ്കിൽ യുക്തിവാദി..
അപ്പോഴും പട്ടാളക്കാരൻ എന്ന ഞാനായിട്ട് പോലും
മനുഷ്യൻ എന്ന കോളത്തിലേക്ക് എന്നെ ഒതുക്കാൻ വയ്യാത്ത അത്രക്ക് ഭീകരമായ ഒരു കവിത തന്നെയാണ് സഹോ,
(ഇന്നത്തെ) അന്നത്തെയും ഇന്ത്യ.....!!!
.......
കടപ്പാട്: അടുപ്പിനു മുകളിൽ വെന്ത് തീർന്ന രാത്രിയിലെ പ്രിയപ്പെട്ട *പട്ടാളക്കാരന്